Sirach - Chapter 3

Verse 1: കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്‍െറ വാക്കു കേള്‍ക്കുവിന്‍; സുരക്‌ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍.

Verse 2: മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന്‌ കര്‍ത്താവ്‌ ആഗ്രഹിക്കുന്നു; അവിടുന്ന്‌ പുത്രന്‍മാരുടെമേല്‍ അമ്മയ്‌ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു.

Verse 3: പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്‍െറ പാപങ്ങള്‍ക്കു പ്രായശ്‌ചിത്തം ചെയ്യുന്നു.

Verse 4: അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്‌ക്കുന്നു.

Verse 5: പിതാവിനെ ബഹുമാനിക്കുന്നവനെഅവന്‍െറ മക്കള്‍ സന്തോഷിപ്പിക്കും. അവന്‍െറ പ്രാര്‍ഥന കര്‍ത്താവ്‌ കേള്‍ക്കും.

Verse 6: പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍തന്‍െറ അമ്മയെ സന്തോഷിപ്പിക്കുന്നു.

Verse 7: ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്‍മാരെ സേവിക്കും.

Verse 8: പിതാവിനെ വാക്കിലും പ്രവൃത്തിയിലുംബഹുമാനിച്ച്‌, അവന്‍െറ അനുഗ്രഹത്തിന്‌ പാത്രമാവുക.

Verse 9: പിതാവിന്‍െറ അനുഗ്രഹം മക്കളുടെഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും.

Verse 10: മഹത്വം കാംക്‌ഷിച്ച്‌ പിതാവിനെഅവമാനിക്കരുത്‌; പിതാവിന്‍െറ അവമാനം ആര്‍ക്കും ബഹുമതിയല്ല.

Verse 11: പിതാവിനെ ബഹുമാനിക്കുന്നവന്‍മഹത്വം ആര്‍ജിക്കുന്നു; അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും.

Verse 12: മകനേ, പിതാവിനെ വാര്‍ദ്‌ധക്യത്തില്‍സഹായിക്കുക; മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്‌.

Verse 13: അവന്‌ അറിവു കുറവാണെങ്കിലുംസഹിഷ്‌ണുത കാണിക്കുക; നീ എത്ര ബലവാനാണെങ്കിലുംഅവനെ നിന്‌ദിക്കരുത്‌.

Verse 14: പിതാവിനോടു കാണിക്കുന്ന കാരുണ്യംവിസ്‌മരിക്കപ്പെടുകയില്ല; പാപങ്ങളുടെ കടം വീടുന്നതിന്‌അതുപകരിക്കും.

Verse 15: കഷ്‌ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്‍െറ പാപങ്ങള്‍ മാഞ്ഞുപോകും.

Verse 16: പിതാവിനെ പരിത്യജിക്കുന്നത്‌ദൈവദൂഷണത്തിനു തുല്യമാണ്‌; മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍കര്‍ത്താവിന്‍െറ ശാപമേല്‍ക്കും. എളിമ

Verse 17: മകനേ, സൗമ്യതയോടുകൂടെ കര്‍ത്തവ്യങ്ങളനുഷ്‌ഠിക്കുക; ദൈവത്തിന്‌ അഭിമതരായവര്‍ നിന്നെ സ്‌നേഹിക്കും.

Verse 18: നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക;

Verse 19: അപ്പോള്‍ കര്‍ത്താവിന്‍െറ കൃപയ്‌ക്കുനീ പാത്രമാകും.

Verse 20: കര്‍ത്താവിന്‍െറ ശക്‌തി വലുതാണ്‌; വിനീതര്‍ അവിടുത്തെ മഹത്വപ്പെടുത്തുന്നു.

Verse 21: അതികഠിനമെന്നു തോന്നുന്നത്‌ അന്വേഷിക്കേണ്ടാ; ദുഷ്‌കരമായത്‌ പരീക്‌ഷിക്കുകയും വേണ്ടാ.

Verse 22: നിന്നെ ഏല്‍പ്പിച്ചതിനെപ്പറ്റി ചിന്തിക്കുക; നിഗൂഢമായത്‌ നിനക്കാവശ്യമില്ല.

Verse 23: നിനക്കു ദുഷ്‌കരമായവയില്‍ ഇടപെടരുത്‌; എന്തെന്നാല്‍, മനുഷ്യന്‌ അഗ്രാഹ്യമായകാര്യങ്ങളാണ്‌ നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്‌.

Verse 24: വിവേകശൂന്യമായ തീരുമാനം അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്‌.

Verse 25: അബദ്‌ധാഭിപ്രായം ചിന്താക്കുഴപ്പംഉണ്ടാക്കിയിട്ടുണ്ട്‌.

Verse 26: നിര്‍ബന്‌ധബുദ്‌ധി നാശത്തിലൊടുങ്ങും; സാഹസബുദ്‌ധി അപകടത്തില്‍ ചാടും.

Verse 27: ദുശ്‌ശാഠ്യമുള്ള മനസ്‌സ്‌ കഷ്‌ടതകള്‍ക്ക്‌ അടിപ്പെടും; പാപി പാപം കുന്നുകൂട്ടും.

Verse 28: അഹങ്കാരിയുടെ കഷ്‌ടതകള്‍ക്കുപ്രതിവിധിയില്ല; എന്തെന്നാല്‍, ദുഷ്‌ടത അവനില്‍വേരുറച്ചു വളരുന്നു.

Verse 29: ബുദ്‌ധിമാനായ മനുഷ്യന്‍ പഴമൊഴിയുടെപൊരുള്‍ ഗ്രഹിക്കുന്നു;വിജ്‌ഞാനം ശ്രദ്‌ധിക്കുന്ന ചെവിയാണ്‌ബുദ്‌ധിമാന്‍ അഭിലഷിക്കുന്നത്‌.

Verse 30: ജലം ജ്വലിക്കുന്ന അഗ്‌നിയെ കെടുത്തുന്നതു പോലെ ദാനധര്‍മം പാപത്തിനു പരിഹാരമാണ്‌.

Verse 31: നന്‍മയ്‌ക്കുപകരം നന്‍മ ചെയ്യുന്നവന്‍സ്വന്തം ഭാവി ഉറപ്പിക്കുന്നു; വീഴ്‌ച ഉണ്ടാകുമ്പോള്‍ അവനു സഹായം ലഭിക്കും.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories