Genesis - Chapter 15

Verse 1: അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്‌. നിന്‍െറ പ്രതിഫലം വളരെ വലുതായിരിക്കും.

Verse 2: അബ്രാം ചോദിച്ചു: കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക്‌ എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്‌കസുകാരന്‍ ഏലിയേസറാണ്‌ എന്‍െറ വീടിന്‍െറ അവകാശി.

Verse 3: അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്‍െറ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്‍െറ അവകാശി.

Verse 4: വീണ്ടും അവനു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി: നിന്‍െറ അവകാശി അവനായിരിക്കുകയില്ല; നിന്‍െറ മകന്‍ തന്നെയായിരിക്കും.

Verse 5: അവിടുന്ന്‌ അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്‌ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍െറ സന്താനപരമ്പരയും അതുപോലെയായിരിക്കും.

Verse 6: അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന്‌ അത്‌ അവനു നീതീകരണമായി കണക്കാക്കി.

Verse 7: അവിടുന്നു തുടര്‍ന്ന്‌ അരുളിച്ചെയ്‌തു: ഈ നാടു നിനക്ക്‌ അവകാശമായിത്തരാന്‍വേണ്ടി നിന്നെ കല്‍ദായരുടെ ഊറില്‍നിന്നു കൊണ്ടുവന്ന കര്‍ത്താവാണു ഞാന്‍.

Verse 8: അവന്‍ ചോദിച്ചു: ദൈവമായ കര്‍ത്താവേ, ഇതു സംഭവിക്കുമെന്നു ഞാനെങ്ങനെ അറിയും?

Verse 9: അവിടുന്നു കല്‍പിച്ചു: മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവ്‌ ഒരു പെണ്ണാട്‌ ഒരു മുട്ടനാട്‌ എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളംപ്രാവിനെയും എനിക്കായി കൊണ്ടുവരുക.

Verse 10: അവന്‍ അവയെല്ലാം കൊണ്ടുവന്നു. അവയെരണ്ടായിപ്പിളര്‍ന്ന്‌ ഭാഗങ്ങള്‍ നേര്‍ക്കുനേരേ വച്ചു. പക്‌ഷികളെ അവന്‍ പിളര്‍ന്നില്ല.

Verse 11: പിണത്തിന്‍മേല്‍ കഴുകന്‍മാര്‍ ഇറങ്ങിവന്നപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു.

Verse 12: സൂര്യന്‍ അസ്‌തമിച്ചുകൊണ്ടിരുന്നപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്‌ധകാരം അവനെ ആവരണം ചെയ്‌തു.

Verse 13: അപ്പോള്‍ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്‍െറ സന്താനങ്ങള്‍ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും.

Verse 14: എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും.

Verse 15: നീ സമാധാനത്തോടെ നിന്‍െറ പിതാക്കളോടുചേരും. വാര്‍ധക്യപരിപൂര്‍ത്തിയില്‍ നീ സംസ്‌കരിക്കപ്പെടും.

Verse 16: നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാല്‍, അമോര്യരുടെ ദുഷ്‌ടത ഇനിയും പൂര്‍ത്തിയായിട്ടില്ല.

Verse 17: സൂര്യന്‍ അസ്‌തമിച്ച്‌ അന്‌ധകാരം വ്യാപിച്ചപ്പോള്‍ പുകയുന്ന ഒരു തീച്ചൂള കാണാറായി. ജ്വലിക്കുന്ന ഒരു തീനാളം പിളര്‍ന്നിട്ടിരുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോയി.

Verse 18: അന്നു കര്‍ത്താവ്‌ അബ്രാമിനോട്‌ ഒരു ഉടമ്പടി ചെയ്‌തു: നിന്‍െറ സന്താന പര മ്പരയ്‌ക്ക്‌ ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്‌തുനദി മുതല്‍ മഹാനദിയായയൂഫ്ര ട്ടീസ്‌വരെയുള്ള സ്‌ഥലങ്ങള്‍.

Verse 19: കേന്യര്‍, കെ നീസ്യര്‍, കദ്‌മോന്യര്‍,

Verse 20: ഹിത്യര്‍, പെരിസ്യര്‍, റഫായിം,

Verse 21: അമോര്യര്‍, കാനാന്യര്‍, ഗിര്‍ഗാഷ്യര്‍, ജബൂസ്യര്‍ എന്നിവരുടെ പ്രദേശമൊക്കെയും ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories