Verse 1: നാട്ടില്‍ ക്‌ഷാമം കൊടുമ്പിരിക്കൊണ്ടു.
Verse 2: ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടും പോയി കുറച്ചു ധാന്യംകൂടി വാങ്ങിക്കൊണ്ടുവരുവിന്‍.
Verse 3: അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന്‍ ഞങ്ങളോടു തീര്‍ത്തു പറഞ്ഞിട്ടുണ്ട്.
Verse 4: ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്‌ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം.
Verse 5: അങ്ങ് അവനെ അയയ്‌ക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന്‍ പറഞ്ഞിട്ടുണ്ട്.
Verse 6: ഇസ്രായേല്‍ ചോദിച്ചു: നിങ്ങള്‍ക്ക് ഒരു സഹോദരന്‍കൂടിയുണ്ടെന്ന് അവനോടു പറഞ്ഞ് എന്നെ ദ്രാഹിച്ചതെന്തിന്?
Verse 7: അവര്‍ മറുപടി പറഞ്ഞു: അവന്‍ ഞങ്ങളെയും ബന്‌ധുക്കളെയുംകുറിച്ചു വളരെ വിശദമായി അന്വേഷിച്ചു: നിങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നോ? നിങ്ങള്‍ക്കു വേറെസഹോദരനുണ്ടോ? അവനു ഞങ്ങള്‍ മറുപടി നല്‍കുകയും ചെയ്‌തു. എന്നാല്‍, സഹോദരനെയും കൂട്ടിക്കൊണ്ടു വരുവിന്‍ എന്ന് അവന്‍ പറയുമെന്ന് ഞങ്ങള്‍ക്ക് ഊഹിക്കുവാന്‍ കഴിയുമായിരുന്നോ?
Verse 8: അപ്പോള്‍, യൂദാ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: നമ്മള്‍, അങ്ങും ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും, മരിക്കാതെ ജീവനോടെയിരിക്കണമെങ്കില്‍ അവനെ എന്‍െറ കൂടെ അയയ്‌ക്കുക. ഞങ്ങള്‍ ഉടനെ പുറപ്പെടാം.
Verse 9: അവന്‍െറ ചുമ തല ഞാന്‍ ഏറ്റുകൊള്ളാം. എന്‍െറ കൈയില്‍നിന്ന് അങ്ങേക്ക് അവനെ ആവശ്യപ്പെടാം. അവനെ അങ്ങയുടെ മുന്‍പില്‍ തിരിയേ കൊണ്ടുവരുന്നില്ലെങ്കില്‍ ആ കുറ്റം എന്നും എന്‍െറ മേല്‍ ആയിരിക്കട്ടെ.
Verse 10: നമ്മള്‍ ഇത്രയും താമസിക്കാതിരുന്നെങ്കില്‍, ഇതിന കം രണ്ടാം പ്രാവശ്യം പോയി തിരിച്ചുവരാമായിരുന്നു.
Verse 11: അപ്പോള്‍ അവരുടെ പിതാവായ ഇസ്രായേല്‍ പറഞ്ഞു: കൂടിയേതീരൂ എങ്കില്‍ അപ്രകാരം ചെയ്യുക. നാട്ടിലെ വിശിഷ്‌ടോത്‌പന്നങ്ങള്‍ കുറേശ്‌ശെയെടുത്ത് അവനു സമ്മാനമായി കൊണ്ടുപോവുക - തൈലം, തേന്‍, സുഗന്‌ധദ്രവ്യങ്ങള്‍, മീറാ, ബോട നണ്ടി, ബദാംപരിപ്പ് എന്നിവയെല്ലാം.
Verse 12: പണം ഇരട്ടി എടുത്തുകൊള്ളണം, നിങ്ങളുടെ ചാക്കുകളില്‍ വച്ചു തിരിച്ചയ ച്ചപണവും കൊണ്ടുപോവുക. അതൊരു നോട്ടപ്പിശകായിരുന്നിരിക്കാം.
Verse 13: നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അവന്‍െറ അടുത്തേക്കു പൊയ്‌ക്കൊള്ളുക.
Verse 14: സര്‍വശക്‌തനായദൈവം അവന്‍െറ മുന്‍പില്‍ നിങ്ങളോടു കാരുണ്യംകാണിക്കട്ടെ. അവന്‍ നിങ്ങളുടെ സഹോദരനെയും ബഞ്ചമിനെയും തിരിച്ചയയ്‌ക്കട്ടെ. മക്കള്‍ എനിക്കു നഷ്‌ടപ്പെടണമെന്നാണെങ്കില്‍ അങ്ങനെയുമാവട്ടെ!
Verse 15: സമ്മാനവും ഇരട്ടിത്തുകയുമെടുത്ത് ബഞ്ചമിനോടുകൂടി അവര്‍ ഈജിപ്‌തിലെത്തി ജോസ ഫിന്‍െറ മുന്‍പില്‍ ഹാജരായി.
Verse 16: അവരുടെകൂടെ ബഞ്ചമിനെ കണ്ടപ്പോള്‍ ജോസഫ് വീട്ടുകാര്യസ്‌ഥനെ വിളിച്ചുപറഞ്ഞു: ഇവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക. ഒരു മൃഗത്തെക്കൊന്നു സദ്യയൊരുക്കുക. ഇവര്‍ ഇന്നുച്ചയ്‌ക്ക് എന്‍െറ കൂടെയായിരിക്കും ഭക്‌ഷണം കഴിക്കുക.
Verse 17: ജോസഫ് പറഞ്ഞതുപോലെ അവന്‍ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
Verse 18: വീട്ടിലെത്തിയപ്പോള്‍ അവര്‍ക്കു പേടിയായി. അവര്‍ പറഞ്ഞു: കഴിഞ്ഞതവണ ചാക്കില്‍ തിരിയേ വച്ചിരുന്ന പണം കാരണമാണ് അവന്‍ നമ്മെഇവിടെ കൊണ്ടുവന്നിരിക്കുന്നത്.
Verse 19: അവസരമുണ്ടാക്കി നമ്മെകീഴ്‌പ്പെടുത്തി അടിമകളാക്കുകയും നമ്മുടെ കഴുതകളെ പിടിച്ചെടുക്കുകയുമാണ് അവന്‍െറ ഉദ്‌ദേശ്യം.
Verse 20: അതുകൊണ്ട്, അവര്‍ വീട്ടുവാതില്‍ക്കല്‍വച്ച് ജോസഫിന്‍െറ കാര്യസ്‌ഥനെ സമീപിച്ചു സംസാരിച്ചു. അവര്‍ പറഞ്ഞു:യജമാനനേ, മുന്‍പൊരിക്കല്‍ ധാന്യം വാങ്ങുന്നതിനു ഞങ്ങള്‍ ഇവിടെ വന്നിരുന്നു.
Verse 21: മടക്കയാത്രയില്‍ വഴിയമ്പലത്തില്‍ വച്ചു ചാക്കഴിച്ചപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും കൊടുത്തപണം ഞങ്ങളുടെ ചാക്കില്‍ത്തന്നെ ഇരിക്കുന്നു. ഞങ്ങള്‍ അതു തിരിയേക്കൊണ്ടു വന്നിട്ടുണ്ട്.
Verse 22: ധാന്യം വാങ്ങാന്‍ ഞങ്ങള്‍ വേറെപണവും കൊണ്ടുവന്നിട്ടുണ്ട്. പണം ചാക്കില്‍ തിരിയേ വച്ചത് ആരെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
Verse 23: അവന്‍ പറഞ്ഞു: ശാന്തരായിരിക്കുവിന്‍, ഭയപ്പെടേണ്ടാ. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്‍െറയും ദൈവമാണു നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്‌ഷേപിച്ചത്. നിങ്ങളുടെ പണം ഞാന്‍ കൈപ്പറ്റിയതാണ്. അവന്‍ ശിമയോനെ അവരുടെയടുത്തേക്ക് കൊണ്ടുവന്നു.
Verse 24: അനന്തരം അവരെ ജോസഫിന്‍െറ വീട്ടിനുള്ളില്‍കൊണ്ടുചെന്ന് അവര്‍ക്കു വെള്ളം കൊടുത്തു. അവര്‍ കാല്‍കഴുകി.
Verse 25: കഴുതകള്‍ക്കും തീറ്റികൊടുത്തു. ഉച്ചയ്‌ക്ക് ജോസഫ് വരുന്നതിനുമുന്‍പ് അവര്‍ സമ്മാനം ഒരുക്കിവച്ചു. കാരണം, അവിടെയായിരിക്കും തങ്ങള്‍ ഭക്‌ഷണം കഴിക്കുകയെന്ന് അവര്‍ അറിഞ്ഞിരുന്നു.
Verse 26: ജോസഫ് വീട്ടില്‍ വന്നപ്പോള്‍അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനം അവന്‍െറ യടുത്തു കൊണ്ടുചെന്നു. അവര്‍ അവനെ താണുവീണു വണങ്ങി. അവന്‍ അവരോട് കുശലം ചോദിച്ചു:
Verse 27: നിങ്ങളുടെ പിതാവിനു സുഖം തന്നെയോ? നിങ്ങള്‍ പറഞ്ഞആ വൃദ്‌ധന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?
Verse 28: അവര്‍ പറഞ്ഞു: അങ്ങയുടെ ദാസനായ, ഞങ്ങളുടെ പിതാവിനു സുഖം തന്നെ. അദ്‌ദേഹം ജീവനോടിരിക്കുന്നു. അവര്‍ കുനിഞ്ഞ് അവനെ വണങ്ങി.
Verse 29: അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ തന്‍െറ സഹോദരന്‍ ബഞ്ചമിനെകണ്ടു- തന്‍െറ അമ്മയുടെ മകന്‍ . അവന്‍ പറഞ്ഞു: ഇവനാണോ നിങ്ങള്‍ പറഞ്ഞഇളയ സഹോദരന്‍? മകനേ, ദൈവം നിന്നോടു കരുണ കാണിക്കട്ടെ.
Verse 30: തന്‍െറ സഹോദരനെപ്രതി ഹൃദയം തേങ്ങിയപ്പോള്‍ ജോസഫ് കരയാനൊരിടം നോക്കി. കിടപ്പറയില്‍ പ്രവേശിച്ച് അവന്‍ കരഞ്ഞു.
Verse 31: അവന്‍ മുഖം കഴുകി പുറത്തുവന്ന്, തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു: ഭക്‌ഷണം വിളമ്പുക.
Verse 32: അവനും അവര്‍ക്കും അവന്‍െറ കൂടെയുള്ള ഈജിപ്‌തുകാര്‍ക്കും അവര്‍ വേറെവേറെയാണ് വിളമ്പിയത്. കാരണം, ഈജിപ്‌തുകാര്‍ യഹൂദരുടെകൂടെ ഭക്‌ഷണം കഴിക്കാറില്ല. അത് ഈജിപ്‌തുകാര്‍ക്കു നിഷിദ്‌ധമായിരുന്നു.
Verse 33: മൂത്തവന്‍മുതല്‍ ഇളയവന്‍ വരെ മൂപ്പനുസരിച്ച് അവര്‍ അവന്‍െറ മുന്‍പില്‍ ഇരുന്നു. അവര്‍ അമ്പരന്ന് അന്യോന്യംനോക്കി.
Verse 34: ജോസഫ് തന്‍െറ ആഹാരത്തില്‍നിന്ന് ഓരോ പങ്ക് അവര്‍ക്കു കൊടുത്തു. എന്നാല്‍ ബഞ്ചമിന്‍െറ പങ്ക് മറ്റുള്ളവരുടേ തിന്‍െറ അഞ്ചിരട്ടിയായിരുന്നു. അവര്‍ കുടിച്ച് അവനോടൊപ്പം ഉല്ലസിച്ചു.