Genesis - Chapter 6

Verse 1: മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്‌തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ്‌ എന്നു കണ്ട്‌ ദൈവപുത്രന്‍ മാര്‍ തങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.

Verse 2: അപ്പോള്‍ ദൈവമായ കര്‍ത്താവു പറഞ്ഞു: എന്‍െറ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ ജഡമാണ്‌. അവന്‍െറ ആയുസ്സ്‌ നൂറ്റിയിരുപതു വര്‍ഷമായിരിക്കും.

Verse 3: ദൈവപുത്രന്‍ മാര്‍ മനുഷ്യപുത്രിമാരുമായി ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയും ചെയ്‌തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അ തികായന്‍മാര്‍ ഉണ്ടായിരുന്നു. അവരാണ്‌ പുരാതനകാലത്തെ പ്രസിദ്‌ധിയാര്‍ജി ച്ചപ്രബലന്‍മാര്‍.

Verse 4: ഭൂമിയില്‍ മനുഷ്യന്‍െറ ദുഷ്‌ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്‍െറ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു.

Verse 5: ഭൂമുഖത്തു മനുഷ്യനെ സൃഷ്‌ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത്‌ അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു.

Verse 6: കര്‍ത്താവ്‌ അരുളിച്ചെയ്‌തു: എന്‍െറ സൃഷ്‌ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്‌ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു.

Verse 7: എന്നാല്‍, നോഹ കര്‍ത്താവിന്‍െറ പ്രീതിക്കു പാത്രമായി.

Verse 8: ഇതാണ്‌ നോഹയുടെ വംശാവലി: നോ ഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്‍െറ മാര്‍ഗത്തില്‍ നടന്നു.

Verse 9: നോഹയ്‌ക്കു മൂന്നു പുത്രന്‍മാരുണ്ടായി: ഷേം, ഹാം, യാഫെത്ത്‌.

Verse 10: ദൈവത്തിന്‍െറ ദൃഷ്‌ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി.

Verse 11: ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മാര്‍ഗികളായി.

Verse 12: ദൈവം നോഹയോട്‌ അരുളിച്ചെയ്‌തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്‌ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും.

Verse 13: ഗോഫെര്‍മരംകൊണ്ടു നീയൊരു പെട്ടക മുണ്ടാക്കുക. അതില്‍ മുറികള്‍ തിരിക്കുക. അതിന്‍െറ അകത്തും പുറത്തും കീലു തേയ്‌ക്കണം.

Verse 14: ഇങ്ങനെയാണ്‌ അതുണ്ടാക്കേണ്ടത്‌: മുന്നൂറുമുഴം നീളം, അമ്പതു മുഴം വീതി, മുപ്പതു മുഴം ഉയരം.

Verse 15: മേല്‍ക്കൂരയില്‍നിന്ന്‌ ഒരു മുഴം താഴെ പെട്ടകത്തിനൊരു ജനലും വശത്തൊരു വാതിലും വയ്‌ക്കണം. താഴേയും മേലേയും നടുവിലുമായി മൂന്നു തട്ടായി വേണം പെട്ടകം ഉണ്ടാക്കാന്‍.

Verse 16: ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍ പോകുന്നു. ആകാശത്തിനു കീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. ഭൂമുഖത്തുള്ളതെല്ലാം നശിക്കും.

Verse 17: എന്നാല്‍ നീയുമായി ഞാനെന്‍െറ ഉടമ്പടി ഉറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം; നിന്‍െറ കൂടെ നിന്‍െറ ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരും.

Verse 18: എല്ലാ ജീവജാലങ്ങളിലുംനിന്ന്‌ ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തില്‍ കയറ്റി സൂക്‌ഷിക്കണം.

Verse 19: എല്ലായിനം പക്‌ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്‌ഷിക്കപ്പെടേണ്ടതിന്‌ ഈരണ്ടെണ്ണം നിന്‍െറ കൂടെ വരട്ടെ.

Verse 20: നിനക്കും അവയ്‌ക്കും ആഹാരത്തിനു വേണ്ടി എല്ലാത്തരം ഭക്‌ഷണവും ശേഖരിച്ചുവയ്‌ക്കണം.

Verse 21: ദൈവം കല്‍പിച്ചതുപോലെ തന്നെ നോഹ പ്രവര്‍ത്തിച്ചു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories