1 Chronicles - Chapter 11

Verse 1: ഇസ്രായേല്യര്‍ ഹെബ്രാണില്‍ ദാവീദിന്‍െറ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞു: ഞങ്ങള്‍ നിന്‍െറ അസ്‌ഥിയും മാംസവുമാണ്‌.

Verse 2: മുന്‍പ്‌ സാവൂള്‍ രാജാവായിരുന്ന കാലത്തും നീയാണ്‌ ഇസ്രായേലിനെ നയിച്ചത്‌. നീ എന്‍െറ ജനമായ ഇസ്രായേലിന്‌ ഇടയനും രാജാവുമായിരിക്കും എന്ന്‌ കര്‍ത്താവ്‌ നിന്നോട്‌ അരുളിച്ചെയ്‌തിട്ടുണ്ട്‌.

Verse 3: ഇസ്രായേല്‍ ശ്രഷ്‌ഠന്‍മാര്‍ ഹെബ്രാണില്‍ രാജാവിന്‍െറ അടുക്കല്‍ വന്നു. കര്‍ത്തൃസന്നിധിയില്‍ ദാവീദ്‌ അവരോട്‌ ഉടമ്പടി ചെയ്‌തു. സാമുവലിലൂടെ കര്‍ത്താവ്‌ അരുളിച്ചെയ്‌തതനുസരിച്ച്‌ അവന്‍ ദാവീദിനെ ഇസ്രായേല്‍രാജാവായി അഭിഷേകം ചെയ്‌തു.

Verse 4: അനന്തരം, ദാവീദും ഇസ്രായേല്യരും ജറുസലെമിലേക്കു പോയി. ജബൂസ്‌ എന്നാണ്‌ ജറുസലെം അറിയപ്പെട്ടിരുന്നത്‌; അവിടത്തെനിവാസികള്‍ ജബൂസ്യര്‍ എന്നും.

Verse 5: നീ ഇവിടെ കടക്കുകയില്ല എന്ന്‌ ജബൂസ്യര്‍ ദാവീദിനോടു പറഞ്ഞു. എങ്കിലും ദാവീദ്‌ സീയോന്‍കോട്ട പിടി ച്ചെടുത്തു. അതാണ്‌ ദാവീദിന്‍െറ നഗരം.

Verse 6: ദാവീദ്‌ പറഞ്ഞു: ജബൂസ്യരെ ആദ്യം നിഹനിക്കുന്നവന്‍മുഖ്യസേനാനായകനായിരിക്കും. സെരൂയായുടെ മകന്‍ യോവാബ്‌ ആദ്യം കയറിച്ചെന്നു. അവനെ സേനാനായകന്‍ ആക്കുകയും ചെയ്‌തു.

Verse 7: സീയോന്‍ കോട്ടയില്‍ ദാവീദ്‌ താമസിച്ചതിനാല്‍ അതിനു ദാവീദിന്‍െറ നഗരം എന്നു പേരു വന്നു.

Verse 8: പിന്നെ അവന്‍ നഗരത്തെ മില്ലോ മുതല്‍ ചുറ്റും പണിതുറപ്പിച്ചു. നഗരത്തിന്‍െറ ബാക്കിഭാഗങ്ങള്‍ യോവാബ്‌ പുനരുദ്‌ധരിച്ചു.

Verse 9: സൈന്യങ്ങളുടെ കര്‍ത്താവ്‌ കൂടെ ഉണ്ടായിരുന്നതിനാല്‍ ദാവീദ്‌ മേല്‍ക്കുമേല്‍ പ്രാബല്യം നേടി.

Verse 10: കര്‍ത്താവ്‌ അരുളിച്ചെയ്‌തതനുസരിച്ച്‌ ദാവീദിനെ ഇസ്രായേലില്‍ രാജാവാകാന്‍ ജനത്തോടൊപ്പം സഹായി ച്ചയോദ്‌ധാക്കളില്‍ പ്രമുഖര്‍:

Verse 11: മൂവരില്‍ പ്രമുഖനും ഹക്‌മോന്യനുമായയഷോബയാം. അവന്‍ മുന്നൂറുപേരെ ഒന്നിച്ചു കുന്തംകൊണ്ടു കൊന്നു.

Verse 12: മൂവ രില്‍ രണ്ടാമന്‍ അഹോഹ്യനായ ദോദോയുടെ പുത്രന്‍ എലെയാസര്‍.

Verse 13: ഫിലിസ്‌ത്യര്‍ പസ്‌ദമ്മീമില്‍ അണിനിരന്നപ്പോള്‍ അവന്‍ ദാവീദിനോടുകൂടെ ഒരു ബാര്‍ലിവയലില്‍ ആയിരുന്നു. ജനം ഫിലിസ്‌ത്യരുടെ മുന്‍പില്‍നിന്ന്‌ ഓടിക്കളഞ്ഞു.

Verse 14: എന്നാല്‍ അവന്‍ വയലിന്‍െറ മധ്യത്തില്‍നിന്ന്‌ അതു കാക്കുകയും ഫിലിസ്‌ത്യരെ വെട്ടിവീഴ്‌ത്തുകയും ചെയ്‌തു. കര്‍ത്താവ്‌ ഒരു വന്‍വിജയം നല്‍കി അവരെ രക്‌ഷിച്ചു.

Verse 15: ഫിലിസ്‌ത്യര്‍ റഫായിംതാഴ്‌വരയില്‍ കൂടാരമടിച്ചപ്പോള്‍, മുപ്പതു തലവന്‍മാരില്‍ മൂന്നുപേര്‍ അദുല്ലാംശിലാഗുഹയില്‍ ദാവീദിന്‍െറ അടുത്തേക്ക്‌ ചെന്നു.

Verse 16: ദാവീദ്‌ സുരക്‌ഷിതസങ്കേതത്തിലായിരുന്നു. ഫിലിസ്‌ത്യരുടെ പട്ടാളം ബേത്‌ലെഹെ മില്‍ പാളയമടിച്ചിരുന്നു.

Verse 17: ദാവീദ്‌ ആര്‍ത്തിയോടെ ചോദിച്ചു: ബേത്‌ലെഹെം പട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്ന്‌ ആരെനിക്കു വെള്ളം കുടിക്കാന്‍ കൊണ്ടുവരും?

Verse 18: ആ മൂന്നുപേര്‍ ഉടനെ ഫിലിസ്‌ത്യരുടെ പാളയത്തിലൂടെ കടന്ന്‌ ബേത്‌ലെഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന്‌ കുടിക്കാന്‍ കൊണ്ടുവന്നു. ദാവീദ്‌ അതു കുടിക്കാതെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടു പറഞ്ഞു:

Verse 19: എന്‍െറ ദൈവത്തിന്‍െറ സന്നിധിയില്‍ ഞാന്‍ ഇതു ചെയ്യാനിടയാകാതിരിക്കട്ടെ! ഞാന്‍ ഇവരുടെ ജീവരക്‌തം കുടിക്കുകയോ? പ്രാണന്‍ പണയംവച്ചാണല്ലോ അവര്‍ ഇതു കൊണ്ടുവന്നത്‌. അതു കുടിക്കാന്‍ അവനു മനസ്‌സുവന്നില്ല. മൂന്നു യോദ്‌ധാക്കള്‍ ചെയ്‌ത കാര്യമാണിത്‌.

Verse 20: യോവാബിന്‍െറ സഹോദരന്‍ അബിഷായി ആയിരുന്നു മുപ്പതുപേരില്‍ പ്രമുഖന്‍. അവന്‍ മുന്നൂറുപേരെ ഒന്നിച്ചു കുന്തംകൊണ്ടു വധിച്ചു. ഇവനും മൂവര്‍ക്കുംപുറമേ കീര്‍ത്തിമാനായി.

Verse 21: അവന്‍ മുപ്പതുപേരില്‍ ഏറ്റവും പ്രശസ്‌തനും അവരുടെ അധിപനും ആയിരുന്നു. എന്നാല്‍, അവന്‍ മൂവരോടൊപ്പം എത്തിയില്ല.

Verse 22: കബ്‌സേല്‍ക്കാരനും പരാക്രമശാലിയുംയഹോയാദായുടെ പുത്രനുമായ ബനായാ വീരകൃത്യങ്ങള്‍ ചെയ്‌തവനാണ്‌. ഇവന്‍ മൊവാബിലെ രണ്ടു ധീരന്‍മാരെ വധിച്ചതിനു പുറമേ മഞ്ഞുകാലത്ത്‌ ഒരു ഗുഹയില്‍ കടന്ന്‌ ഒരു സിംഹത്തെയും കൊന്നു.

Verse 23: അഞ്ചുമുഴം ഉയരമുള്ള ദീര്‍ഘകായനായ ഒരു ഈജിപ്‌തുകാരനെയും അവന്‍ സംഹരിച്ചു. ഈജിപ്‌തുകാരന്‍െറ കൈയില്‍ നെയ്‌ത്തുകാരന്‍െറ ഓടംപോലുള്ള ഒരു കുന്തമുണ്ടായിരുന്നു. ബനായാ ഒരു വടിയുമായി അവനെ സമീപിച്ച്‌ കുന്തം പിടിച്ചുപറിച്ച്‌ അതുകൊണ്ടു തന്നെ അവനെ സംഹരിച്ചു.

Verse 24: ഇവയെല്ലാംയഹോയാദായുടെ മകന്‍ ബനായാ ചെയ്‌തതാണ്‌. അങ്ങനെ, പരാക്രമശാലികളായ മൂവര്‍ക്കു പുറമേ അവനും പ്രശസ്‌തനായി.

Verse 25: അവന്‍ മുപ്പതുപേര്‍ക്കിടയില്‍ കീര്‍ത്തിമാന്‍ ആയിരുന്നെങ്കിലും മൂവരോടൊപ്പം എത്തിയില്ല. ദാവീദ്‌ അവനെ അംഗരക്‌ഷകരില്‍ ഒരാളായി നിയമിച്ചു.

Verse 26: സൈന്യത്തിലെ രണശൂരന്‍മാര്‍: യോവാബിന്‍െറ സഹോദരന്‍ അസഹേല്‍, ബേത്‌ ലെഹെംകാരന്‍ ദോദോയുടെ പുത്രന്‍ എല്‍ഹനാന്‍,

Verse 27: ഹരോദിലെ ഷമ്മോത്ത്‌, പെലോന്യനായ ഹേലെസ്‌, തെക്കോവായിലെ

Verse 28: ഇക്കെഷിന്‍െറ മകന്‍ ഈരാ, അനാത്തോത്തിലെ അബിയേസര്‍,

Verse 29: ഹുഷാത്യന്‍ സിബെക്കായി, അഹോഹ്യന്‍ ഈലായി,

Verse 30: നെത്തോഫായിലെ മഹറായി, നെത്തോഫായിലെ ബാനായുടെ മകന്‍ ഹെലെദ്‌,

Verse 31: ബഞ്ചമിന്‍െറ ഗിബയായിലെ റിബായിയുടെ മകന്‍ ഇത്തായി, പിറാത്തോനിലെ ബനായാ,

Verse 32: ഗാഷ്‌അരുവിക്കരയിലെ ഹുറായി, അര്‍ബാത്യനായ അബിയേല്‍,

Verse 33: ബഹറൂമിലെ അസ്‌മാവെത്‌, ഷാല്‍ബോനിലെ എലിയാബാ,

Verse 34: ഗിസോന്യനായ ഹാഷെം, ഹരാറിലെ ഷാഗിയുടെ മകന്‍ ജോനാഥാന്‍,

Verse 35: ഹരാറിലെ സഖാറിന്‍െറ മകന്‍ അഹിയാം, ഊറിന്‍െറ മകന്‍ എലിഫാല്‍,

Verse 36: മെക്കെറാത്യനായ ഫേഫെര്‍, പെലോന്യനായ അഹിയാ,

Verse 37: കാര്‍മ്മലിലെ ഹെസ്‌റോ, എസ്‌ബായിയുടെ മകന്‍ നാരായ്‌,

Verse 38: നാഥാന്‍െറ സഹോദരന്‍ ജോയേല്‍, ഹഗ്‌റിയുടെ മകന്‍ മിബ്‌ഹാര്‍,

Verse 39: അമ്മോന്യനായ സേലക്‌, സെരൂയായുടെ മകനായ യോവാബിന്‍െറ ആയുധവാഹകനും ബേറോത്തുകാരനുമായ നഹറായ്‌,

Verse 40: ഇത്യ്രരായ ഈരായും ഗാരെബും,

Verse 41: ഹിത്യനായ ഊറിയാ, അഹ്‌ലായുടെ മകന്‍ സാബാഗ്‌,

Verse 42: റൂബന്‍ഗോത്രജനായ ഷിസയുടെ മകനും റൂബന്‍ഗോത്രത്തിലെ ഒരു നേതാവുമായ അദീനായും കൂടെ മുപ്പതുപേരും,

Verse 43: മാഖായുടെ പുത്രന്‍ ഹാനാന്‍, മിത്‌കാരനായ യോഷാഫാത്‌,

Verse 44: അഷ്‌തേറാത്തുകാരന്‍ ഉസിയ. അരോവറില്‍നിന്നുള്ള ഹോത്താമിന്‍െറ പുത്രന്‍മാര്‍: ഷാമാ, ജയിയേല്‍,

Verse 45: ഷിമ്‌റിയുടെ മകന്‍ യദിയായേല്‍, അവന്‍െറ സഹോദരന്‍ തിസ്യനായ യോഹാ,

Verse 46: മഹാവ്യനായ എലിയേല്‍, എല്‍നാമിന്‍െറ പുത്രന്‍മാരായയറിബായ്‌, യോഷാവിയാ, മൊവാബ്യനായ ഇത്‌മാ,

Verse 47: എലിയേല്‍, ഓബദ്‌, മെസോബ്യനായയസിയേല്‍.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories