Verse 1: ഇസ്രായേല്‍ജനത്തിന്‍െറ പേരുകള്‍ വംശാവലിക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്‍രാജാക്കന്‍മാരുടെ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവിശ്വസ്‌തത നിമിത്തം യൂദാ ബാബിലോണിലേക്ക് നാടുകടത്തപ്പെട്ടു.
Verse 2: ഇസ്രായേല്യരും പുരോഹിതന്‍മാരും ലേവ്യരും ദേവാലയശുശ്രൂഷകരുമാണ് തങ്ങള്‍ക്ക് അവകാശപ്പെട്ട നഗരങ്ങളിലേക്ക് ആദ്യം മടങ്ങിവന്നത്.
Verse 3: യൂദാ, ബഞ്ചമിന്‍, എഫ്രായിം, മനാസ്‌സെ എന്നീ ഗോത്രങ്ങളില്‍നിന്നു ജറുസലെമില്‍ പാര്‍ത്തവര്‍:
Verse 4: യൂദായുടെ മകനായ പേരെസിന്‍െറ പുത്രന്‍മാരില്‍നിന്ന് ഉഥായ് - ഉഥായ് അമ്മിഹൂദിന്‍െറ പുത്രന്‍, അമ്മിഹൂദ് ഓമ്രിയുടെ പുത്രന്‍, ഓമ്രി ഇമ്രിയുടെ പുത്രന്‍, ഇമ്രി ബാനിയുടെയും പുത്രന്‍.
Verse 5: ഷേലായുടെ ആദ്യജാതന്‍ അസായായും അവന്‍െറ പുത്രന്‍മാരും,
Verse 6: സേരായുടെ പുത്രന്‍മാരില്‍നിന്ന്‌യവുവേലും ചാര്‍ച്ചക്കാരും. ആകെ അറുനൂറ്റിത്തൊണ്ണൂറു പേര്‍.
Verse 7: ബഞ്ചമിന്‍ഗോത്രത്തില്‍ നിന്ന് ഹസേനുവായുടെ മകന്‍ ഹൊദാവിയായുടെ മകനായ മെഷുല്ലാമിന്‍െറ മകള്‍ സല്ലു.
Verse 8: യറോഹാമിന്‍െറ മകന്‍ ഇബ്‌നെയാ, മിക്രിയുടെ മകനായ ഉസിയുടെ മകന്‍ ഏലാ. ഇബ്‌നിയായുടെ മകനായ റവുവേലിന്‍െറ മകന്‍ ഷഫാത്തിയായുടെ മകനായ മെഷുല്ലാം.
Verse 9: ആകെ തൊള്ളായിരത്തിയന്‍പത്താറുപേര്‍. ഇവര്‍ കുടുംബത്തലവന്‍മാരായിരുന്നു.
Verse 10: പുരോഹിതന്‍മാരില്‍യദായാ,യഹോയാറിബ്,യാഖീന്‍,
Verse 11: ദേവാലയത്തിലെ പ്രധാന സേവകനായ അസറിയാ - അസറിയാ ഹില്‍ക്കിയായുടെ പുത്രന്‍, ഹില്‍ക്കിയാ മിഷുല്ലാമിന്‍െറ പുത്രന്‍, അവന്‍ സാദോക്കിന്‍െറ പുത്രന്‍, സാദോക്ക് മെറോയോത്തിന്‍െറ പുത്രന്‍, അവന്‍ അഹിത്തൂബിന്‍െറ പുത്രന്‍.
Verse 12: മല്‍ക്കിയായുടെ മകനായ പാഷൂറിന്‍െറ മകന്‍ യറോഹമിന്‍െറ മകന്‍ അദായാ, ഇമ്മറിന്‍െറ മകന്‍ മെഷില്ലേമിത്തിന്‍െറ മകനായ മെഷുല്ലാമിന്‍െറ മകന്‍ യഹ്‌സേറായുടെ മകനായ അഭിയേലിന്‍െറ മകന്‍ മാസ്‌സായ്.
Verse 13: കുടുംബത്തലവന്‍മാരായ പുരോഹിതന്‍മാര്‍ ചാര്‍ച്ചക്കാര്‍ക്കു പുറമേ ആകെ ആയിരത്തിയെഴുനൂറ്റിയറുപതു പേര്‍. അവര്‍ ദേവാലയശുശ്രൂഷയില്‍ പ്രഗദ്‌ഭരായിരുന്നു.
Verse 14: ലേവ്യരില്‍നിന്ന്: മെറാറി മക്കളില്‍ ഹഷാബീയായുടെ മകന്‍ അസ്രിക്കാമിന്‍െറ മകനായ ഹഷൂബിന്‍െറ മകന്‍ ഷെമായാ,
Verse 15: ബക്‌ബാക്കര്‍, ഹേരെഷ്, ഗലാല്‍, ആസാഫിന്‍െറ മകന്‍ സിക്രിയുടെ മകനായ മിഖായുടെ മകന്‍ മത്താനിയാ.
Verse 16: യദുഥൂനിന്‍െറ മകന്‍ ഗലാലിന്‍െറ മകനായ ഷെമായായുടെ മകന്‍ ഒബാദിയാ, നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്തിരുന്ന എല്‍ക്കാനായുടെ മകനായ ആസായുടെ മകന്‍ ബറെഖിയാ.
Verse 17: ഷല്ലൂം, അക്കൂബ്, തല്‍മോന്‍, അഹിമാന്‍ എന്നിവരും അവരുടെ ചാര്‍ച്ചക്കാരും വാതില്‍ കാവല്‍ക്കാര്‍ ആയിരുന്നു. ഷല്ലൂം ആയിരുന്നു പ്രമുഖന്‍.
Verse 18: ഇവര്‍ രാജാവിന്‍െറ കിഴക്കേ കവാടത്തില്‍ ഇന്നും കാവല്‍ നില്‍ക്കുന്നു. ലേവ്യരുടെ പാളയത്തിലെ വാതില്‍ കാവല്‍ക്കാര്‍ ഇവരായിരുന്നു.
Verse 19: കോറഹിന്‍െറ മകന്‍ എബിയാസാഫിന്‍െറ മകനായ കോറെയുടെ മകന്‍ ഷല്ലൂമും ചാര്‍ച്ചക്കാരായ കോറാഹ്യരും തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ കൂടാരവാതിലിന്‍െറ കാവല്‍ക്കാരും ശുശ്രൂഷയുടെ മേല്‍നോട്ടക്കാരും ആയിരുന്നു.
Verse 20: എലെയാസറിന്‍െറ മകനായ ഫിനെഹാസ് ആയിരുന്നു പണ്ട് അവരുടെ അധിപന്‍. കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു.
Verse 21: മെഷെലേമിയായുടെ മകന്‍ സഖറിയാ ആയിരുന്നു സമാഗമകൂടാരവാതിലിന്‍െറ കാവല്‍ക്കാരന്‍.
Verse 22: വാതില്‍കാവല്‍ക്കാരായി നിയോഗിക്കപ്പെട്ടവര്‍ ആകെ ഇരുനൂറ്റിപ്പന്ത്രണ്ടു പേര്‍. അവരുടെ പേരുകള്‍ വംശാവലിക്രമത്തില്‍ അവരുടെ ഗ്രാമങ്ങളില്‍ സൂക്‌ഷിച്ചിട്ടുണ്ട്. ദാവീദും ദീര്‍ഘദര്‍ശിയായ സാമുവലും ആണ് അവരെ നിയമിച്ചത്.
Verse 23: അങ്ങനെ അവരും പുത്രന്‍മാരും ദേവാലയത്തിന്‍െറ - കര്‍ത്താവിന്‍െറ കൂടാരത്തിന്‍െറ - വാതില്‍കാവല്‍ക്കാരായി.
Verse 24: നാലുവശത്തും - കിഴക്കും പടിഞ്ഞാറും വടക്കും തെക്കും - കാവല്‍ക്കാരുണ്ടായിരുന്നു.
Verse 25: ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ തവണവെച്ച് ഏഴു ദിവസം വീതം അവരെ ശുശ്രൂഷയില്‍ സഹായിച്ചു.
Verse 26: വാതില്‍കാവല്‍ക്കാരുടെ നായകന്‍മാരായ നാലുലേവ്യരും ദേവാലയത്തിലെ അറകളുടെയും നിക്‌ഷേപങ്ങളുടെയും സൂക്‌ഷിപ്പുകാരുമായിരുന്നു.
Verse 27: കാവല്‍ നില്‍ക്കുന്നതും പ്രഭാതത്തില്‍ വാതില്‍ തുറക്കുന്നതും അവരുടെ കടമ ആയിരുന്നതിനാല്‍ അവര്‍ ദേവാലയത്തിനു ചുറ്റും പാര്‍ത്തുവന്നു.
Verse 28: ഇവരില്‍ ചിലര്‍ ശുശ്രൂഷയ്‌ക്കുള്ള ഉപകരണങ്ങളുടെ സൂക്‌ഷിപ്പുകാരായിരുന്നു. അവ പുറത്തു കൊണ്ടുപോവുകയും അകത്തുകൊണ്ടുവരുകയും ചെയ്യുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ടിയിരുന്നു.
Verse 29: മറ്റു ചിലര്‍ വിശുദ്‌ധസ്‌ഥലത്തെ സജ്‌ജീകരണങ്ങളുടെയും വിശുദ്‌ധപാത്രങ്ങളുടെയും മേല്‍നോട്ടം വഹിച്ചു. മാവ്, വീഞ്ഞ്, എണ്ണ, കുന്തുരുക്കം, മറ്റു സുഗന്‌ധദ്രവ്യങ്ങള്‍ എന്നിവയുടെ മേല്‍നോട്ടവും അവര്‍ക്കുണ്ടായിരുന്നു.
Verse 30: പുരോഹിതന്‍മാരാണ് സുഗന്‌ധദ്രവ്യക്കൂട്ട് ഒരുക്കിയിരുന്നത്.
Verse 31: കാഴ്‌ചയ്‌ക്കുള്ള അടയുടെ ചുമതല കോറഹ്‌വംശജനായ ഷല്ലുമിന്‍െറ ആദ്യജാതനും ലേവ്യനുമായ മത്താത്തിയായ്‌ക്ക് ആയിരുന്നു.
Verse 32: അവരുടെ ചാര്‍ച്ചക്കാരും കൊഹാത്യരുമായ ചിലര്‍ക്കായിരുന്നു സാബത്തുതോറും പുതിയ തിരുസ്‌സാന്നിധ്യയപ്പം തയ്യാറാക്കുന്ന ചുമതല.
Verse 33: ഗാനശുശ്രൂഷയുടെ ചുമതല വഹിച്ചിരുന്ന ലേവ്യക്കുടുംബത്തിലെ തലവന്‍മാര്‍ രാവും പകലും ശുശ്രൂഷ ചെയ്യേണ്ടിയിരുന്നതുകൊണ്ട് ദേവാലയത്തോടനുബന്‌ധിച്ചുള്ള മുറികളില്‍ പാര്‍ത്തു. അവര്‍ക്കു മറ്റു ചുമതലകള്‍ ഉണ്ടായിരുന്നില്ല.
Verse 34: ഇവരെല്ലാവരും ലേവിഗോത്രത്തിലെ കുലത്തലവന്‍മാരാണ്. അവര്‍ ജറുസലെമില്‍ പാര്‍ത്തുവന്നു.
Verse 35: ഗിബയോന്‍െറ പിതാവായ ജയിയേല്‍ ഗിബയോനില്‍ പാര്‍ത്തു. അവന്‍െറ ഭാര്യ മാഖാ.
Verse 36: ആദ്യജാതന്‍ അബ്‌ദോന്‍, മറ്റു പുത്രന്‍മാര്‍: സൂര്‍, കിഷ്, ബാല്‍, നേര്‍, നാദാബ്,
Verse 37: ഗദോര്‍, അഹിയോ, സഖറിയാ, മിക്‌ലോത്ത്.
Verse 38: മിക്‌ലോത്തിന്‍െറ മകന്‍ ഷിമെയാം. ഇവര്‍ ജറുസലെമില്‍ തങ്ങളുടെ ചാര്‍ച്ചക്കാരോടൊത്തു പാര്‍ത്തുവന്നു.
Verse 39: നേറിന്‍െറ മകന്‍ കിഷ്, കിഷിന്‍െറ മകന്‍ സാവൂള്‍. സാവൂളിന്‍െറ പുത്രന്‍മാര്‍: ജോനാഥാന്‍, മല്‍ക്കിഷുവാ, അബിനാദാബ്, എഷ്‌ബാല്‍.
Verse 40: ജോനാഥാന്‍െറ പുത്രന്‍ മെരിബാല്‍, മെരിബാലിന്‍െറ പുത്രന്‍മിഖാ.
Verse 41: മിഖായുടെ പുത്രന്‍മാര്‍: പിത്തോന്‍, മേലെക്, തഹ്‌റെയാ, ആഹാസ്.
Verse 42: ആഹാസിന്‍െറ പുത്രന്‍യാറാ.യാറായുടെ പുത്രന്‍മാര്‍: അലേമെത്ത്, അസ്‌മാവെത്ത്, സിമ്രി. സിമ്രിയുടെ മകന്‍ മോസ.
Verse 43: മോസയുടെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: ബിനെയ, റെഫായാ, എലെയാസാ, ആസേല്‍.
Verse 44: ആസേലിന് അസ്രിക്കാം, ബോക്കെരു, ഇഷ്‌മായേല്‍, ഷെയാറിയാ, ഒബാദിയാ, ഹാനാന്‍ എന്നീ ആറു പുത്രന്‍മാരുണ്ടായിരുന്നു.