2 Chronicles - Chapter 11

Verse 1: റഹോബോവാം ജറുസലെമില്‍ എത്തിയതിനുശേഷംയൂദാഭവനത്തെയും ബഞ്ച മിന്‍ ഭവനത്തെയും വിളിച്ചുകൂട്ടി അവരില്‍നിന്ന്‌ ഇസ്രായേലിനോടുയുദ്‌ധംചെയ്‌തു രാജ്യം വീണ്ടെടുക്കാന്‍ ഒരുലക്‌ഷത്തിയെണ്‍പതിനായിരംയോദ്‌ധാക്കളെ തിരഞ്ഞെടുത്തു.

Verse 2: എന്നാല്‍, ദൈവപുരുഷനായ ഷെമായായോട്‌ കര്‍ത്താവ്‌ അരുളിച്ചെയ്‌തു:

Verse 3: സോളമന്‍െറ മകനും യൂദാരാജാവുമായ റഹോബോവാമിനോടും യൂദായിലും ബഞ്ചമിനിലും ഉള്ള എല്ലാ ഇസ്രായേല്യരോടും പറയുക,

Verse 4: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നീ അങ്ങോട്ടു പോവുകയോ നിന്‍െറ സഹോദരരോടുയുദ്‌ധം ചെയ്യുകയോ അരുത്‌. ആളുകളെ അവരവരുടെ ഭവനങ്ങളിലേക്കു തിരിച്ചയയ്‌ക്കുക. എന്‍െറ ഹിതമനുസരിച്ചാണ്‌ ഇതെല്ലാം സംഭവിച്ചത്‌. അവര്‍ കര്‍ത്താവിന്‍െറ വാക്കു കേട്ടു മടങ്ങിപ്പോയി. ജറോബോവാമിനോടുയുദ്‌ധത്തിനു പോയില്ല.

Verse 5: റഹോബോവാം ജറുസലെമില്‍വച്ച്‌ യൂദായുടെ സുരക്‌ഷിതത്വത്തിനായി പട്ടണങ്ങള്‍ പണിയിച്ചു.

Verse 6: ബേത്‌ലെഹെം, ഏഥാം, തെക്കോവാ,

Verse 7: ബെത്‌സൂര്‍, സൊക്കോ, അദുല്ലാം,

Verse 8: ഗത്ത്‌, മരേഷാ, സിഫ്‌,

Verse 9: അദൊരായും, ലാഖിഷ്‌, അസേക്കാ,

Verse 10: സോറാ, അയ്യാലോന്‍, ഹെബ്രാണ്‍ എന്നിവ പണിതു. യൂദായിലും ബഞ്ചമിനിലും ഉള്ള സുരക്‌ഷിത നഗരങ്ങളാണിവ.

Verse 11: കോട്ടകള്‍ സുശക്‌ത മാക്കി; ഓരോന്നിലും അധിപന്‍മാരെ നിയമിച്ചു; ഭക്‌ഷണസാധനങ്ങള്‍, എണ്ണ, വീഞ്ഞ്‌ എന്നിവ സംഭരിച്ചു.

Verse 12: ഓരോ പട്ടണത്തിലും കുന്തങ്ങളും പരിചകളും ശേഖരിച്ച്‌ അവ ബലിഷ്‌ഠമാക്കി. യൂദായും ബഞ്ചമിനും അവന്‍െറ നിയന്ത്രണത്തിലായി.

Verse 13: ഇസ്രായേലിന്‍െറ വിവിധ ഭാഗങ്ങളില്‍ വസിച്ചിരുന്ന പുരോഹിതന്‍മാരും ലേവ്യരും റഹോബോവാമിന്‍െറ അടുക്കല്‍ അഭയംതേടി.

Verse 14: കര്‍ത്താവിന്‌ പുരോഹിതശുശ്രൂഷ ചെയ്യുന്നതില്‍നിന്നു ലേവ്യരെ ജറോബോവാമും പുത്രന്‍മാരും ബഹിഷ്‌കരിച്ചതിനാലാണ്‌ സ്വന്തം സ്‌ഥലവും അവകാശങ്ങളും ഉപേക്‌ഷിച്ച്‌ അവര്‍ യൂദായിലേക്കും ജറുസലെമിലേക്കും വന്നത്‌.

Verse 15: താനുണ്ടാക്കിയ പൂജാഗിരികളില്‍ ആരാധന നടത്താനും ദുര്‍ഭൂതങ്ങള്‍ക്കും കാളക്കുട്ടികള്‍ക്കും ശുശ്രൂഷചെയ്യാനും ജറോബോവാം പുരോഹിതന്‍മാരെ നിയമിച്ചു.

Verse 16: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിനെ ഹൃദയപൂര്‍വം തേടിയിരുന്നവര്‍ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും നിന്നു ലേവ്യരുടെ പിന്നാലെ ജറുസലെ മില്‍ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനു ബലി അര്‍പ്പിക്കാന്‍ വന്നു.

Verse 17: അവര്‍ യൂദാരാജ്യം പ്രബലമാക്കി; മൂന്നുവര്‍ഷക്കാലം അവര്‍ ദാവീദിന്‍െറയും സോള മന്‍െറയും മാര്‍ഗത്തില്‍ ചരിച്ചു. അക്കാലമത്രയും സോളമന്‍െറ മകനായ റഹോബോവാം സുരക്‌ഷിതനായിരുന്നു.

Verse 18: ദാവീദിന്‍െറ മകന്‍ യരിമോത്തിന്‍െറയും ജസ്‌സെയുടെ മകനായ എലിയാബിന്‍െറ മകന്‍ അബിഹായിലിന്‍െറയും മകള്‍ മഹലത്തിനെ റഹോബോവാം വിവാഹം ചെയ്‌തു.

Verse 19: അവര്‍ക്ക്‌യവൂഷ്‌, ഷെമറിയാ, സാഹം എന്നീ പുത്രന്‍മാര്‍ ജനിച്ചു.

Verse 20: അതിനുശേഷം അവന്‍ അബ്‌സലോമിന്‍െറ മകള്‍ മാഖായെ ഭാര്യയായി സ്വീകരിച്ചു. അവര്‍ക്ക്‌ അബിയാ, അത്തായി, സിസാ, ഷെലോമിത്‌ എന്നിവര്‍ ജനിച്ചു.

Verse 21: റഹോബോവാമിനു പതിനെട്ടു ഭാര്യമാരും അറുപത്‌ ഉപനാരികളും ഇരുപത്തെട്ടു പുത്രന്‍മാരും അറുപത്‌ പുത്രിമാരും ഉണ്ടായിരുന്നു. തന്‍െറ മറ്റു ഭാര്യമാരെയും ഉപനാരികളെയുംകാള്‍ അധികമായി അവന്‍ അബ്‌സലോമിന്‍െറ മകളായ മാഖായെ സ്‌നേഹിച്ചു.

Verse 22: മാഖായുടെ മകന്‍ അബിയായെരാജാവാക്കാന്‍ ആഗ്രഹിച്ചതിനാല്‍ അവനെ രാജകുമാരന്‍മാരില്‍ പ്രമുഖനാക്കി.

Verse 23: അവന്‍ പുത്രന്‍മാരെ യൂദായിലും ബഞ്ചമിനിലുമുള്ള സകല സുരക്‌ഷിത നഗരങ്ങളിലും ദേശാധിപതികളായി തന്ത്രപൂര്‍വം നിയമിച്ചു. അവര്‍ക്കു വേണ്ടതെല്ലാം സമൃദ്‌ധമായി കൊടുത്തു. അവര്‍ക്ക്‌ അനേകം ഭാര്യമാരെയും നേടിക്കൊടുത്തു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories