2 Chronicles - Chapter 21

Verse 1: യഹോഷാഫാത്ത്‌ പിതാക്കന്‍മാരോടു ചേര്‍ന്നു. അവരോടുകൂടെ ദാവീദിന്‍െറ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു; മകന്‍ യഹോറാം രാജ്യഭാരം ഏറ്റു.

Verse 2: യൂദാരാജാവായിരുന്നയഹോഷാഫാത്തിന്‍െറ പുത്രന്‍മാരായ അവന്‍െറ സഹോദരന്‍മാര്‍: അസറിയാ,യഹിയേല്‍, സഖറിയാ, അസറിയാ, മിഖായേല്‍, ഷെഫാത്തിയാ.

Verse 3: അവരുടെ പിതാവ്‌ ധാരാളം പൊന്നും വെള്ളിയും അമൂല്യവസ്‌തുക്കളും അവര്‍ക്കു സമ്മാനമായി നല്‍കി. കൂടാതെ, യൂദായിലെ സുരക്‌ഷിത നഗരങ്ങളും കൊടുത്തു. ആദ്യജാതനായിരുന്നതിനാല്‍ , രാജസ്‌ഥാനംയഹോറാമിനാണ്‌ ലഭിച്ചത്‌.

Verse 4: യഹോറാം പിതാവിന്‍െറ സിംഹാസനത്തില്‍ ഉപവിഷ്‌ടനായി ഭരണം ഏറ്റെടുത്തു. തന്‍െറ നില ഭദ്രമാക്കിയപ്പോള്‍ എല്ലാ സഹോദരന്‍മാരെയും ഇസ്രായേലിലെ ചില പ്രമാണികളെയും വാളിനിരയാക്കി.

Verse 5: രാജാവാകുമ്പോള്‍യഹോറാമിന്‌ മുപ്പത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ എട്ടുവര്‍ഷം ജറുസലെമില്‍ വാണു.

Verse 6: ആഹാബിന്‍െറ മകളായിരുന്നുയഹോറാമിന്‍െറ ഭാര്യ. ആഹാബ്‌ ഭവനത്തെപ്പോലെ അവനും ഇസ്രായേല്‍രാജാക്കന്‍മാരുടെ മാര്‍ഗത്തില്‍ ചരിച്ചു. അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.

Verse 7: എങ്കിലും ദാവീദുമായി ചെയ്‌ത ഉടമ്പടിയോര്‍ത്ത്‌ അവന്‍െറ ഭവനത്തെനശിപ്പിക്കാന്‍ കര്‍ത്താവിനു മനസ്‌സുവന്നില്ല. ദാവീദിന്‍െറ ഭവനത്തില്‍ ദീപം അണഞ്ഞു പോകുകയില്ലെന്ന്‌ അവിടുന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടായിരുന്നല്ലോ.

Verse 8: യഹോറാമിന്‍െറ കാലത്ത്‌ ഏദോമ്യര്‍ യൂദാമേല്‍ക്കോയ്‌മയ്‌ക്കെതിരേ മത്‌സരിച്ച്‌ സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.

Verse 9: യഹോറാമും സൈന്യാധിപന്‍മാരും രഥങ്ങളോടുകൂടെ അവര്‍ക്കെതിരേ ചെന്നു. തങ്ങളെ വളഞ്ഞഏദോമ്യരുടെ നിര അവര്‍ രാത്രിയില്‍ ഭേദിച്ചു.

Verse 10: ഏദോമ്യര്‍ ഇന്നും യൂദായുടെ ആധിപത്യത്തെ എതിര്‍ത്തു കഴിയുന്നു. അക്കാലത്ത്‌ ലിബ്‌നായും അവന്‍െറ ഭരണത്തെ എതിര്‍ത്തു. അവന്‍ തന്‍െറ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ ഉപേക്‌ഷിച്ചതുകൊണ്ടാണിങ്ങനെ സംഭവി ച്ചത്‌.

Verse 11: അവന്‍ യൂദാ മലമ്പ്രദേശത്ത്‌ പൂജാഗിരികള്‍ നിര്‍മിച്ചു. അങ്ങനെ ജറുസലെംനിവാസികളെ അവിശ്വസ്‌തതയിലേക്കു നയിച്ചു; യൂദായെ വഴിതെറ്റിച്ചു.

Verse 12: ഏലിയാ പ്രവാചകന്‍െറ ഒരു കത്ത്‌ അവനു ലഭിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: നിന്‍െറ പിതാവായ ദാവീദിന്‍െറ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ നിന്‍െറ പിതാവായയഹോഷാഫാത്തിന്‍െറ യോ യൂദാരാജാവായ ആസായുടെയോ മാതൃക പിന്‍ചെന്നില്ല.

Verse 13: മറിച്ച്‌, ഇസ്രായേല്‍രാജാക്കന്‍മാരുടെ വഴിയില്‍ നടന്നു; ആഹാബ്‌ ഇസ്രായേലിനെ എന്നതുപോലെ നീ യൂദായെയും ജറുസലെം നിവാസികളെയും അവിശ്വസ്‌തതയിലേക്കു നയിച്ചു; പിതൃഭവനത്തില്‍ നിന്നെക്കാള്‍ ശ്രഷ്‌ഠരായിരുന്ന നിന്‍െറ സഹോദരന്‍മാരെ നീ കൊന്നുകളഞ്ഞു.

Verse 14: ഇതാ, കര്‍ത്താവു നിന്‍െറ ജനത്തിന്‍െറയും, നിന്‍െറ മക്കളുടെയും ഭാര്യമാരുടെയും വസ്‌തുവകകളുടെയുംമേല്‍ മഹാമാരി വരുത്തും.

Verse 15: നിനക്ക്‌ കുടലില്‍ ഒരു കഠിനരോഗം ഉണ്ടാകും, അത്‌ അനുദിനം വര്‍ധിച്ചു കുടല്‍ പുറത്തുവരും.

Verse 16: എത്യോപ്യരുടെ സമീപത്തു വസിച്ചിരുന്ന ഫിലിസ്‌ത്യരിലും അറബികളിലും കര്‍ത്താവ്‌യഹോറാമിനെതിരേ ശത്രുത ഉളവാക്കി.

Verse 17: അവര്‍ യൂദായെ ആക്രമിച്ചു; രാജകൊട്ടാരത്തില്‍ കണ്ടതെല്ലാം അവര്‍ കൈ വശമാക്കി. രാജാവിന്‍െറ ഭാര്യമാരെയും മക്കളെയും തടവുകാരാക്കി. ഇളയപുത്രനായയഹോവാഹാസല്ലാതെ ആരും അവശേഷിച്ചില്ല.

Verse 18: ഇതിനുശേഷം കര്‍ത്താവ്‌ അവന്‍െറ കുടലില്‍ ഒരു തീരാവ്യാധി വരുത്തി.

Verse 19: രണ്ടുവര്‍ഷം കഴിഞ്ഞ്‌ രോഗം മൂര്‍ഛിച്ച്‌ കുടല്‍ പുറത്തുവന്നു. കഠിനവേദനയില്‍ അവന്‍ മരിച്ചു. അവന്‍െറ പിതാക്കന്‍മാര്‍ക്കുവേണ്ടി നടത്തിയതുപോലെ ജനം തീക്കൂന കൂട്ടി അവനെ ബഹുമാനിച്ചില്ല.

Verse 20: ഭരണമേല്‍ക്കുമ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്‌സായിരുന്നു. എട്ടുവര്‍ഷം ജറുസലെമില്‍ വാണു. അവന്‍െറ വേര്‍പാടില്‍ ആരും ദുഃഖിച്ചില്ല. അവനെ ദാവീദിന്‍െറ നഗരത്തിലാണ്‌ സംസ്‌കരിച്ചതെങ്കിലും രാജാക്കന്‍മാരുടെ കല്ലറയിലല്ല.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories