2 Chronicles - Chapter 29

Verse 1: ഇരുപത്തഞ്ചാം വയസ്‌സില്‍ ഹെസെക്കിയാ രാജ്യഭാരം ഏറ്റു; ഇരുപത്തിയൊന്‍പതു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. സഖറിയായുടെ മകളായ അബിയാ ആയിരുന്നു അവന്‍െറ അമ്മ.

Verse 2: പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.

Verse 3: ഭരണമേറ്റ ആദ്യവര്‍ഷം ആദ്യമാസംതന്നെ അവന്‍ കര്‍ത്താവിന്‍െറ ആലയത്തിന്‍െറ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്‌തു.

Verse 4: അവന്‍ പുരോഹിതന്‍മാരെയും ലേവ്യരേയും കിഴക്കേ അങ്കണത്തില്‍ വിളിച്ചുകൂട്ടി പറഞ്ഞു:

Verse 5: ലേവ്യരേ, കേള്‍ക്കുവിന്‍. നിങ്ങളെത്തന്നെ ശുദ്‌ധീകരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിന്‍െറ ആലയം വിശുദ്‌ധീകരിച്ച്‌, വിശുദ്‌ധസ്‌ഥലത്തുനിന്നു സകല മാലിന്യങ്ങളും നീക്കംചെയ്യുവിന്‍.

Verse 6: നമ്മുടെ പിതാക്കന്‍മാര്‍ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ച്‌ അവിശ്വസ്‌തത കാണിച്ചു; അവിടുത്തെ പരിത്യജിച്ചു; അവിടുത്തെ വാസസ്‌ഥലത്തുനിന്ന്‌ അവര്‍ മുഖംതിരിച്ചു; അവിടുത്തെ മുന്‍പില്‍ പുറംതിരിഞ്ഞു,

Verse 7: അവര്‍ പൂമുഖവാതിലുകള്‍ അടച്ചു; ദീപങ്ങള്‍ അണച്ചു; ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ വിശുദ്‌ധസ്‌ഥലത്തു ധൂപാര്‍ച്ചന നടത്തുകയോ ദഹനബലി അര്‍പ്പിക്കുകയോ ചെയ്‌തില്ല.

Verse 8: അതിനാല്‍, കര്‍ത്താവിന്‍െറ ക്രോധം യൂദായുടെയും ജറുസലെമിന്‍െറയും നേരേ പതിച്ചു. നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ടു കാണുന്നതുപോലെ, അവിടുന്ന്‌ അവരെ ഭീതിക്കും പരിഭ്രമത്തിനും പരിഹാസത്തിനും പാത്രമാക്കി.

Verse 9: നമ്മുടെ പിതാക്കന്‍മാര്‍ വാളിനിരയായി. പുത്രീപുത്രന്‍മാരും ഭാര്യമാരും തടവുകാരാക്കപ്പെട്ടു.

Verse 10: അവിടുത്തെ ഉഗ്രകോപം നമ്മെവിട്ടക ലുന്നതിന്‌ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവുമായി ഒരുടമ്പടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

Verse 11: മക്കളേ, നിങ്ങള്‍ ഇനി അനാസ്‌ഥ കാണിക്കരുത്‌, തന്‍െറ സന്നിധിയില്‍ നില്‍ക്കുന്നതിനും തനിക്കു ശുശ്രൂഷചെയ്യുന്നതിനും ധൂപം അര്‍പ്പിക്കുന്നതിനും കര്‍ത്താവു നിങ്ങളെയാണു തിരഞ്ഞെടുത്തിരിക്കുന്നത്‌.

Verse 12: കൊഹാത്യരില്‍ ആമസായിയുടെ മകന്‍ മഹത്ത്‌; അസറിയായുടെ മകന്‍ ജോയേല്‍; മെറാറിക്കുടുംബത്തില്‍നിന്ന്‌ അബ്‌ദിയുടെ മകന്‍ കിഷ്‌,യഹല്ലേലിന്‍െറ മകന്‍ അസറിയാ; ഗര്‍ഷോന്യരില്‍നിന്നു സിമ്മായുടെ മകന്‍ യോവാഹ്‌, യോവാഹിന്‍െറ മകന്‍ ഏദെന്‍;

Verse 13: എലീസാഫാന്‍െറ കുടുംബത്തില്‍ നിന്നു സിമ്രി,യവുവേല്‍; ആസാഫ്‌ കുടുംബത്തില്‍ നിന്നു സഖറിയാ, മത്താനിയാ;

Verse 14: ഹേമാന്‍ കുടുംബത്തില്‍നിന്നുയഹുവേല്‍, ഷിമെയി;യദുഥൂന്‍ കുടുംബത്തില്‍നിന്നു ഷെമായാ, ഉസിയേല്‍ എന്നീ ലേവ്യര്‍ മുന്‍പോട്ടുവന്നു.

Verse 15: എല്ലാ സഹോദരരെയും വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചു. കര്‍ത്താവ്‌ അരുളിച്ചെയ്‌തതനുസരിച്ച്‌, രാജാവു കല്‍പി ച്ചതിന്‍പ്രകാരം കര്‍ത്താവിന്‍െറ ആലയം വിശുദ്‌ധീകരിക്കാന്‍ അവര്‍ അകത്തുകടന്നു.

Verse 16: കര്‍ത്താവിന്‍െറ ആലയത്തിന്‍െറ അന്തര്‍ഭാഗം ശുദ്‌ധീകരിക്കാനായി പുരോഹിതന്‍മാര്‍ അങ്ങോട്ടു ചെന്നു; അവിടെ കണ്ട മാലിന്യങ്ങളെല്ലാം അങ്കണത്തിലേക്കു കൊണ്ടുവന്നു. ലേവ്യര്‍ അതു കിദ്രാണ്‍ അരുവിയിലേക്കു കൊണ്ടുപോയി.

Verse 17: ഒന്നാംമാസം ഒന്നാംദിവസം ഈ ശുദ്‌ധീകരണം തുടങ്ങി. എട്ടാംദിവസം ദേവാലയപൂമുഖത്തെത്തി. തുടര്‍ന്ന്‌ എട്ടുദിവസം അവര്‍ കര്‍ത്താവിന്‍െറ ആലയം ശുദ്‌ധീകരിച്ചു. ഒന്നാംമാസം പതിനാറാംദിവസം ശുദ്‌ധീകരണം പൂര്‍ത്തിയായി.

Verse 18: അവര്‍ ഹെസെക്കിയാരാജാവിനെ അറിയിച്ചു: ദഹനബലിപീഠം, കാഴ്‌ചയപ്പത്തിന്‍െറ മേശ, അവയുടെ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ കര്‍ത്താവിന്‍െറ ആലയം മുഴുവന്‍ ഞങ്ങള്‍ ശുദ്‌ധീകരിച്ചു.

Verse 19: ആഹാസ്‌ രാജാവ്‌ ദൈവത്തോട്‌ വിശ്വസ്‌തത വെടിഞ്ഞു ഭരിച്ചകാലത്ത്‌ അവഗണിക്കപ്പെട്ടുകിടന്ന ഉപക രണങ്ങള്‍ ഞങ്ങള്‍ ശുദ്‌ധീകരിച്ചു സജ്‌ജമാക്കി കര്‍ത്താവിന്‍െറ ബലിപീഠത്തിനു മുന്‍ പില്‍ വച്ചിരിക്കുന്നു.

Verse 20: ഹെസെക്കിയാ രാജാവ്‌ അതിരാവിലെ ഉണര്‍ന്നു നഗരത്തിലെ സേവകന്‍മാരെ വിളിച്ചുകൂട്ടി. കര്‍ത്താവിന്‍െറ ആലയത്തിലേക്കു ചെന്നു.

Verse 21: രാജ്യത്തിനും വിശുദ്‌ധസ്‌ഥലത്തിനും യൂദായ്‌ക്കുംവേണ്ടി പാപപരിഹാര ബലി അര്‍പ്പിക്കാന്‍ ഏഴുകാള, ഏഴുമുട്ടാട്‌, ഏഴുചെമ്മരിയാട്‌, ഏഴു ആണ്‍കോലാട്‌ എന്നിവയെ കൊണ്ടുവന്നു. അവയെ കര്‍ത്താവിന്‍െറ ബലിപീഠത്തില്‍ അര്‍പ്പിക്കാന്‍ രാജാവ്‌ അഹറോന്‍െറ പുത്രന്‍മാരായ പുരോഹിതന്‍മാരോട്‌ കല്‍പിച്ചു.

Verse 22: അവര്‍ കാളകളെ കൊന്നു. പുരോഹിതന്‍മാര്‍ അവയുടെ രക്‌തം ബലിപീഠത്തിന്‍മേല്‍ തളിച്ചു. അവര്‍ മുട്ടാടുകളെ കൊന്ന്‌ രക്‌തം ബലിപീഠത്തിന്‍മേല്‍ തളിച്ചു. പിന്നീട്‌, ചെമ്മരിയാടുകളെകൊന്നു രക്‌തം ബലിപീഠത്തിന്‍മേല്‍ തളിച്ചു.

Verse 23: പാപപരിഹാരബലിക്കുള്ള ആണ്‍കോലാടുകളെ രാജാവിന്‍െറയും സമൂഹത്തിന്‍െറയും മുന്‍പില്‍ കൊണ്ടുവന്നു. അവര്‍ അവയുടെമേല്‍ കൈകള്‍ വച്ചു.

Verse 24: പുരോഹിതന്‍മാര്‍ അവയെ കൊന്ന്‌ അവയുടെ രക്‌തംകൊണ്ട്‌ ഇസ്രായേല്‍ ജനത്തിനുവേണ്ടി പാപപരിഹാരമനുഷ്‌ഠിച്ചു. കാരണം, ദഹനബലിയും പാപപരിഹാരബലിയും ഇസ്രായേല്‍ മുഴുവനും വേണ്ടി അര്‍പ്പിക്കണമെന്നു രാജാവു കല്‍പിച്ചിരിക്കുന്നു.

Verse 25: ദാവീദിന്‍െറയും രാജാവിന്‍െറ ദീര്‍ഘദര്‍ശിയായ ഗാദിന്‍െറയും പ്രവാച കനായ നാഥാന്‍െറയും കല്‍പനയനുസരിച്ച്‌ കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടി ലേവ്യരെ കര്‍ത്താവിന്‍െറ ആലയത്തില്‍ അവന്‍ നിയോഗിച്ചു. കല്‍പന പ്രവാചകന്‍മാരിലൂടെ കര്‍ത്താവു നല്‍കിയിരുന്നതാണ്‌.

Verse 26: ദാവീദിന്‍െറ വാദ്യോപകരണങ്ങളുമായി ലേവ്യരും, കാഹളങ്ങളുമായി പുരോഹിതന്‍മാരും നിലയുറപ്പിച്ചു.

Verse 27: അപ്പോള്‍, ബലിപീഠത്തില്‍ ദഹനബലിയര്‍പ്പിക്കാന്‍ ഹെസെക്കിയാ കല്‍പിച്ചു. ബലി ആരംഭിച്ചപ്പോള്‍ ഇസ്രായേല്‍ രാജാവായ ദാവീദിന്‍െറ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കര്‍ത്താവിന്‌ ഗാനാലാപവും കാഹളവിളിയും തുടങ്ങി.

Verse 28: സമൂഹം മുഴുവന്‍ ആരാധിച്ചു; ഗായ കര്‍ പാടി; കാഹളമൂത്തുകാര്‍ കാഹളം ഊതി. ദഹനബലി കഴിയുന്നതുവരെ ഇതു തുടര്‍ന്നു.

Verse 29: ബലി തീര്‍ന്നപ്പോള്‍ രാജാവും കൂടെയുണ്ടായിരുന്നവരും കുമ്പിട്ടു വണങ്ങി.

Verse 30: ദാവീദിന്‍െറയും ദീര്‍ഘദര്‍ശിയായ ആസാഫിന്‍െറയും വാക്കുകളില്‍ കര്‍ത്താവിന്‌ സ്‌തോത്രമാലപിക്കാന്‍ ഹെസെക്കിയാരാജാവും പ്രഭുക്കന്‍മാരും ലേവ്യരോട്‌ കല്‍പിച്ചു. അവര്‍ സസന്തോഷം സ്‌തോത്രമാലപിച്ചു; സാഷ്‌ടാംഗം പ്രണമിച്ചു.

Verse 31: ഹെസെക്കിയാ പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്‍െറ മുന്‍പാകെ നിങ്ങളെത്തന്നെ വിശുദ്‌ധീകരിച്ചിരിക്കുന്നുവല്ലോ. കര്‍ത്താവിന്‍െറ ആലയത്തില്‍ ബലിവസ്‌തുക്കളും സ്‌തോത്രക്കാഴ്‌ചകളും കൊണ്ടുവരുവിന്‍. സമൂഹം അവ കൊണ്ടുവന്നു: സ്വാഭീഷ്‌ടമനുസരിച്ച്‌ ദഹനബലിക്കുള്ള വസ്‌തുക്കള്‍ കൊണ്ടുവന്നു.

Verse 32: ദഹനബലിക്കായി സമൂഹം എഴുപതുകാളകളെയും നൂറുമുട്ടാടുകളെയും ഇരുനൂറു ചെമ്മരിയാടുകളെയും കൊണ്ടുവന്നു. ഇവയെല്ലാം കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു.

Verse 33: കൂടാതെ, അറുനൂറു കാളകളും മൂവായിരം ആടുകളും നേര്‍ച്ചയായി ലഭിച്ചു.

Verse 34: ദഹന ബലിക്കുള്ള മൃഗങ്ങളെയെല്ലാം തോലുരിഞ്ഞു സജ്‌ജമാക്കാന്‍ പുരോഹിതന്‍മാര്‍ തീരെ കുറവായിരുന്നതിനാല്‍ മറ്റു പുരോഹിതന്‍മാര്‍ ശുദ്‌ധീകരണകര്‍മം നടത്തി തയ്യാറാകുന്നതുവരെ സഹോദരന്‍മാരായ ലേവ്യര്‍ അവരെ സഹായിച്ചു. തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്‍മാരെക്കാള്‍ ഉത്‌സുകരായിരുന്നു.

Verse 35: നിരവധി ദഹനബലികള്‍ക്കു പുറമേസമാധാന ബലിക്കുള്ള മേദസ്‌സും പാനീയബലികളും അര്‍പ്പിക്കപ്പെട്ടു. അങ്ങനെ കര്‍ത്താവിന്‍െറ ആലയത്തിലെ ആരാധന പുനഃസ്‌ഥാപിക്കപ്പെട്ടു.

Verse 36: ഇക്കാര്യങ്ങളെല്ലാം വേഗം ചെയ്‌തുതീര്‍ക്കാന്‍ ദൈവം തന്‍െറ ജനത്തെ സഹായിച്ചതോര്‍ത്ത്‌ ഹെസക്കിയായും സമൂഹവും സന്തോഷിച്ചു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories