Verse 1: കര്‍ത്താവിന്‍െറ നാമത്തിന് ആലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാന്‍ സോളമന്‍ തീരുമാനിച്ചു.
Verse 2: എഴുപതിനായിരം ചുമട്ടുകാരെയും എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടം വഹിക്കാന്‍മൂവായിരത്തിയറുനൂറു പേരെയും സോളമന്‍ നിയമിച്ചു.
Verse 3: ടയിര്‍രാജാവായ ഹീരാമിനു സോളമന്‍ സന്‌ദേശം കൊടുത്തയച്ചു: എന്‍െറ പിതാവായ ദാവീദുരാജാവ് കൊട്ടാരം പണിതപ്പോള്‍ അങ്ങാണല്ലോ ദേവദാരു നല്‍കിയത്. അതുപോലെ എനിക്കും തരുക.
Verse 4: സുഗന്‌ധദ്രവ്യങ്ങള്‍ കത്തിക്കുകയും നിരന്തരമായി തിരുസ്‌സാന്നിധ്യയപ്പം കാഴ്‌ച വയ്‌ക്കുകയും, ഇസ്രായേലിന് എന്നേക്കുമായി നിശ്‌ചയിച്ചിരിക്കുന്ന സാബത്തിലും അമാവാസിയിലും ദൈവമായ കര്‍ത്താവിന്‍െറ ഉത്‌സവ ദിവസങ്ങളിലും, കാലത്തും വൈ കുന്നേരവും ദഹനബലി അര്‍പ്പിക്കുകയും ചെയ്യാന്‍വേണ്ടി എന്‍െറ ദൈവമായ കര്‍ത്താവിന് ആലയം പണിതു പ്രതിഷ്‌ഠിക്കുന്നതിനു ഞാന്‍ ഒരുങ്ങുകയാണ്.
Verse 5: ഞങ്ങളുടെ ദൈവം സകല ദേവന്‍മാരിലും ശ്രഷ്‌ഠനാണ്. അതിനാല്‍, മഹത്തായ ഒരാലയം പണിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
Verse 6: സ്വര്‍ഗത്തിനോ സ്വര്‍ഗാധിസ്വര്‍ഗത്തിനുപോലുമോ ഉള്‍കൊള്ളാന്‍ കഴിയാത്ത അവിടുത്തേക്ക് ആലയം പണിയാന്‍ ആര്‍ക്കു കഴിയും? സുഗന്‌ധദ്രവ്യങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു മന്‌ദിരം എന്നതില്‍ക്കവിഞ്ഞ് അവിടുത്തേക്ക് ആലയം പണിയാന്‍ ഞാന്‍ ആരാണ്?
Verse 7: അതിനാല്‍, സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ് ഇവ കൊണ്ടുള്ള പണിയിലും നീലം - ധൂമ്രം - കടുംചെമപ്പു നൂലുകളുടെ നെയ്‌ത്തിലും ചിത്രവേലയിലും സമര്‍ഥനായ ഒരാളെ അയച്ചുതരുക. യൂദായിലും ജറുസലെമിലുംനിന്ന് എന്‍െറ പിതാവു തിരഞ്ഞെടുത്ത വിദഗ്‌ധ ജോലിക്കാരോടുകൂടെ അവനും ചേരട്ടെ.
Verse 8: അതിനാല്‍, ലബനോനിലെ ദേവദാരുവും സരളമരവും രക്‌തചന്ദനവും അയച്ചുതരുക. നിന്‍െറ മരംവെട്ടുകാര്‍ വളരെ സമര്‍ഥരാണെന്ന് എനിക്കറിയാം. എന്‍െറ ജോലിക്കാരെയും അവരോടുകൂടെ നിര്‍ത്താം.
Verse 9: ബൃഹത്തും വിസ്‌മയനീയവുമായ ആലയമാണു ഞാന്‍ പണിയാന്‍ ആഗ്രഹിക്കുന്നത്. അതിനു വളരെയധികം തടി ആവശ്യമുണ്ട്.
Verse 10: നിന്‍െറ വേലക്കാരുടെ ആവശ്യത്തിന് ഇരുപതിനായിരം കോര്‍ ഉമികളഞ്ഞഗോതമ്പും അത്രയും ബാര്‍ലിയും ഇരുപതിനായിരം ബത്ത് വീഞ്ഞും അത്രയും എണ്ണയും ഞാന്‍ തരാം.
Verse 11: ടയിര്‍രാജാവായ ഹീരാം സോളമന് മറുപടി അയച്ചു. കര്‍ത്താവ് തന്‍െറ ജനത്തെ സ്‌നേഹിക്കുന്നതിനാലാണ് അങ്ങയെ അവര്‍ക്കു രാജാവായി നിയമിച്ചത്.
Verse 12: കര്‍ത്താവിന് ആലയവും രാജാവിനു കൊട്ടാരവും പണിയാന്‍ വിവേകവും അറിവും ഉള്ള ജ്‌ഞാനിയായ ഒരു മകനെ ദാവീദുരാജാവിനു നല്‍കിയ, ആകാശത്തെയും ഭൂമിയെയും സൃഷ്‌ടിച്ച, ദൈവമായ കര്‍ത്താവ് വാഴ്‌ത്തപ്പെടട്ടെ.
Verse 13: ബുദ്‌ധിമാനും സമര്‍ഥനുമായ ഹൂരാമബിയെ ഞാന്‍ അങ്ങോട്ടയയ്‌ക്കുന്നു.
Verse 14: അവന്‍െറ അമ്മദാന്‍ ഗോത്രജയും പിതാവ് ടയിര്‍ ദേശക്കാരനുമാണ്. സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ്, കല്ല്, തടി - ഇവ കൊണ്ടുള്ള പണിയിലും നീലം - ധൂമ്രം - കടും ചെമപ്പു നൂലുകളും നേര്‍ത്ത ചണവും കൊണ്ടുള്ള നെയ്‌ത്തിലും എല്ലാത്തരം കൊത്തുപണികളിലും അവന്‍ അതിവിദഗ്‌ധനാണ്. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദിന്‍െറയും കരകൗശലപ്പണിക്കാരോടു ചേര്‍ന്ന് അവനെ ഏല്‍പിക്കുന്ന ഏതു പണിയും ചെയ്യാന്‍ അവന്‍ നിപുണനുമാണ്.
Verse 15: അങ്ങു പറഞ്ഞഗോതമ്പും ബാര്‍ലിയും എണ്ണയും വീഞ്ഞും ഭൃത്യന്‍മാര്‍വഴി കൊടുത്തയയ്‌ക്കുക.
Verse 16: ആവശ്യമുള്ളത്ര തടി ലബനോനില്‍ നിന്നു ഞങ്ങള്‍ വെട്ടിത്തരാം. അതു ചങ്ങാടംകെട്ടി കടല്‍വഴി ജോപ്പായില്‍ എത്തിക്കാം. അവിടെനിന്നു ജറുസലെമിലേക്കു നിങ്ങള്‍ക്കു കൊണ്ടുപോകാമല്ലോ.
Verse 17: പിന്നീട് പിതാവായ ദാവീദിനെപ്പോലെ സോളമനും ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന വിദേശികളുടെ കണക്കെടുത്തു. അവര്‍ ഒരു ലക്‌ഷത്തിയന്‍പത്തിമൂവായിരത്തിയറുനുറുപേര്‍ ഉണ്ടായിരുന്നു.
Verse 18: അതില്‍, എഴുപതിനായിരംപേരെ ചുമട്ടുകാരും എണ്‍പതിനായിരംപേരെ കല്ലുവെട്ടുകാരും മൂവായിരത്തിയറുനൂറുപേരെ മേല്‍നോട്ടക്കാരുമായി നിയമിച്ചു.