2 Chronicles - Chapter 2

Verse 1: കര്‍ത്താവിന്‍െറ നാമത്തിന്‌ ആലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാന്‍ സോളമന്‍ തീരുമാനിച്ചു.

Verse 2: എഴുപതിനായിരം ചുമട്ടുകാരെയും എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടം വഹിക്കാന്‍മൂവായിരത്തിയറുനൂറു പേരെയും സോളമന്‍ നിയമിച്ചു.

Verse 3: ടയിര്‍രാജാവായ ഹീരാമിനു സോളമന്‍ സന്‌ദേശം കൊടുത്തയച്ചു: എന്‍െറ പിതാവായ ദാവീദുരാജാവ്‌ കൊട്ടാരം പണിതപ്പോള്‍ അങ്ങാണല്ലോ ദേവദാരു നല്‍കിയത്‌. അതുപോലെ എനിക്കും തരുക.

Verse 4: സുഗന്‌ധദ്രവ്യങ്ങള്‍ കത്തിക്കുകയും നിരന്തരമായി തിരുസ്‌സാന്നിധ്യയപ്പം കാഴ്‌ച വയ്‌ക്കുകയും, ഇസ്രായേലിന്‌ എന്നേക്കുമായി നിശ്‌ചയിച്ചിരിക്കുന്ന സാബത്തിലും അമാവാസിയിലും ദൈവമായ കര്‍ത്താവിന്‍െറ ഉത്‌സവ ദിവസങ്ങളിലും, കാലത്തും വൈ കുന്നേരവും ദഹനബലി അര്‍പ്പിക്കുകയും ചെയ്യാന്‍വേണ്ടി എന്‍െറ ദൈവമായ കര്‍ത്താവിന്‌ ആലയം പണിതു പ്രതിഷ്‌ഠിക്കുന്നതിനു ഞാന്‍ ഒരുങ്ങുകയാണ്‌.

Verse 5: ഞങ്ങളുടെ ദൈവം സകല ദേവന്‍മാരിലും ശ്രഷ്‌ഠനാണ്‌. അതിനാല്‍, മഹത്തായ ഒരാലയം പണിയാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.

Verse 6: സ്വര്‍ഗത്തിനോ സ്വര്‍ഗാധിസ്വര്‍ഗത്തിനുപോലുമോ ഉള്‍കൊള്ളാന്‍ കഴിയാത്ത അവിടുത്തേക്ക്‌ ആലയം പണിയാന്‍ ആര്‍ക്കു കഴിയും? സുഗന്‌ധദ്രവ്യങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു മന്‌ദിരം എന്നതില്‍ക്കവിഞ്ഞ്‌ അവിടുത്തേക്ക്‌ ആലയം പണിയാന്‍ ഞാന്‍ ആരാണ്‌?

Verse 7: അതിനാല്‍, സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ്‌ ഇവ കൊണ്ടുള്ള പണിയിലും നീലം - ധൂമ്രം - കടുംചെമപ്പു നൂലുകളുടെ നെയ്‌ത്തിലും ചിത്രവേലയിലും സമര്‍ഥനായ ഒരാളെ അയച്ചുതരുക. യൂദായിലും ജറുസലെമിലുംനിന്ന്‌ എന്‍െറ പിതാവു തിരഞ്ഞെടുത്ത വിദഗ്‌ധ ജോലിക്കാരോടുകൂടെ അവനും ചേരട്ടെ.

Verse 8: അതിനാല്‍, ലബനോനിലെ ദേവദാരുവും സരളമരവും രക്‌തചന്ദനവും അയച്ചുതരുക. നിന്‍െറ മരംവെട്ടുകാര്‍ വളരെ സമര്‍ഥരാണെന്ന്‌ എനിക്കറിയാം. എന്‍െറ ജോലിക്കാരെയും അവരോടുകൂടെ നിര്‍ത്താം.

Verse 9: ബൃഹത്തും വിസ്‌മയനീയവുമായ ആലയമാണു ഞാന്‍ പണിയാന്‍ ആഗ്രഹിക്കുന്നത്‌. അതിനു വളരെയധികം തടി ആവശ്യമുണ്ട്‌.

Verse 10: നിന്‍െറ വേലക്കാരുടെ ആവശ്യത്തിന്‌ ഇരുപതിനായിരം കോര്‍ ഉമികളഞ്ഞഗോതമ്പും അത്രയും ബാര്‍ലിയും ഇരുപതിനായിരം ബത്ത്‌ വീഞ്ഞും അത്രയും എണ്ണയും ഞാന്‍ തരാം.

Verse 11: ടയിര്‍രാജാവായ ഹീരാം സോളമന്‌ മറുപടി അയച്ചു. കര്‍ത്താവ്‌ തന്‍െറ ജനത്തെ സ്‌നേഹിക്കുന്നതിനാലാണ്‌ അങ്ങയെ അവര്‍ക്കു രാജാവായി നിയമിച്ചത്‌.

Verse 12: കര്‍ത്താവിന്‌ ആലയവും രാജാവിനു കൊട്ടാരവും പണിയാന്‍ വിവേകവും അറിവും ഉള്ള ജ്‌ഞാനിയായ ഒരു മകനെ ദാവീദുരാജാവിനു നല്‍കിയ, ആകാശത്തെയും ഭൂമിയെയും സൃഷ്‌ടിച്ച, ദൈവമായ കര്‍ത്താവ്‌ വാഴ്‌ത്തപ്പെടട്ടെ.

Verse 13: ബുദ്‌ധിമാനും സമര്‍ഥനുമായ ഹൂരാമബിയെ ഞാന്‍ അങ്ങോട്ടയയ്‌ക്കുന്നു.

Verse 14: അവന്‍െറ അമ്മദാന്‍ ഗോത്രജയും പിതാവ്‌ ടയിര്‍ ദേശക്കാരനുമാണ്‌. സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ്‌, കല്ല്‌, തടി - ഇവ കൊണ്ടുള്ള പണിയിലും നീലം - ധൂമ്രം - കടും ചെമപ്പു നൂലുകളും നേര്‍ത്ത ചണവും കൊണ്ടുള്ള നെയ്‌ത്തിലും എല്ലാത്തരം കൊത്തുപണികളിലും അവന്‍ അതിവിദഗ്‌ധനാണ്‌. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദിന്‍െറയും കരകൗശലപ്പണിക്കാരോടു ചേര്‍ന്ന്‌ അവനെ ഏല്‍പിക്കുന്ന ഏതു പണിയും ചെയ്യാന്‍ അവന്‍ നിപുണനുമാണ്‌.

Verse 15: അങ്ങു പറഞ്ഞഗോതമ്പും ബാര്‍ലിയും എണ്ണയും വീഞ്ഞും ഭൃത്യന്‍മാര്‍വഴി കൊടുത്തയയ്‌ക്കുക.

Verse 16: ആവശ്യമുള്ളത്ര തടി ലബനോനില്‍ നിന്നു ഞങ്ങള്‍ വെട്ടിത്തരാം. അതു ചങ്ങാടംകെട്ടി കടല്‍വഴി ജോപ്പായില്‍ എത്തിക്കാം. അവിടെനിന്നു ജറുസലെമിലേക്കു നിങ്ങള്‍ക്കു കൊണ്ടുപോകാമല്ലോ.

Verse 17: പിന്നീട്‌ പിതാവായ ദാവീദിനെപ്പോലെ സോളമനും ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന വിദേശികളുടെ കണക്കെടുത്തു. അവര്‍ ഒരു ലക്‌ഷത്തിയന്‍പത്തിമൂവായിരത്തിയറുനുറുപേര്‍ ഉണ്ടായിരുന്നു.

Verse 18: അതില്‍, എഴുപതിനായിരംപേരെ ചുമട്ടുകാരും എണ്‍പതിനായിരംപേരെ കല്ലുവെട്ടുകാരും മൂവായിരത്തിയറുനൂറുപേരെ മേല്‍നോട്ടക്കാരുമായി നിയമിച്ചു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories