Psalms - Chapter 33

Verse 1: നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്‌ദിക്കുവിന്‍; സ്‌തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കുയുക്‌തമാണല്ലോ.

Verse 2: കിന്നരംകൊണ്ടു കര്‍ത്താവിനെസ്‌തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.

Verse 3: കര്‍ത്താവിന്‌ ഒരു പുതിയകീര്‍ത്തനമാലപിക്കുവിന്‍; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്‌ധമായി തന്ത്രി മീട്ടുവിന്‍.

Verse 4: കര്‍ത്താവിന്‍െറ വചനം സത്യമാണ്‌; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്‌.

Verse 5: അവിടുന്നു നീതിയുംന്യായവുംഇഷ്‌ടപ്പെടുന്നു. കര്‍ത്താവിന്‍െറ കാരുണ്യംകൊണ്ടുഭൂമി നിറഞ്ഞിരിക്കുന്നു,

Verse 6: കര്‍ത്താവിന്‍െറ വചനത്താല്‍ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.

Verse 7: അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.

Verse 8: ഭൂമി മുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുന്‍പില്‍ഭയത്തോടെ നില്‍ക്കട്ടെ!

Verse 9: അവിടുന്ന്‌ അരുളിച്ചെയ്‌തു, ലോകം ഉണ്ടായി; അവിടുന്നു കല്‍പിച്ചു,അതു സുസ്‌ഥാപിതമായി.

Verse 10: കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു; അവരുടെ പദ്‌ധതികളെ അവിടുന്നുതകര്‍ക്കുന്നു.

Verse 11: കര്‍ത്താവിന്‍െറ പദ്‌ധതികള്‍ ശാശ്വതമാണ്‌; അവിടുത്തെ ചിന്തകള്‍ തലമുറകളോളംനിലനില്‍ക്കുന്നു.

Verse 12: കര്‍ത്താവു ദൈവമായുള്ള ജനവുംഅവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്‌.

Verse 13: കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നുതാഴേക്കു നോക്കുന്നു; അവിടുന്ന്‌ എല്ലാ മനുഷ്യരെയും കാണുന്നു.

Verse 14: തന്‍െറ സിംഹാസനത്തില്‍നിന്ന്‌അവിടുന്നു ഭൂവാസികളെ വീക്‌ഷിക്കുന്നു.

Verse 15: അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവരുടെ പ്രവൃത്തികളെ നിരീക്‌ഷിക്കുന്നു.

Verse 16: സൈന്യബാഹുല്യംകൊണ്ടുമാത്രംരാജാവു രക്‌ഷനേടുന്നില്ല; കരുത്തുകൊണ്ടു മാത്രം യോദ്‌ധാവുമോചിതനാകുന്നില്ല.

Verse 17: പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്നആശ വ്യര്‍ഥമാണ്‌; അതിന്‍െറ വലിയ ശക്‌തികൊണ്ട്‌അതിനു രക്‌ഷിക്കാന്‍ കഴിയുകയില്ല.

Verse 18: ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്‍െറ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുന്നവരെയും കര്‍ത്താവു കടാക്‌ഷിക്കുന്നു.

Verse 19: അവിടുന്ന്‌ അവരുടെ പ്രാണനെമരണത്തില്‍നിന്നു രക്‌ഷിക്കുന്നു; ക്‌ഷാമത്തില്‍ അവരുടെ ജീവന്‍നിലനിര്‍ത്തുന്നു.

Verse 20: നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവുംപരിചയും.

Verse 21: നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍, നമ്മള്‍ അവിടുത്തെവിശുദ്‌ധ നാമത്തില്‍ ആശ്രയിക്കുന്നു.

Verse 22: കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശഅര്‍പ്പിച്ചിരിക്കുന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories