Psalms - Chapter 37

Verse 1: ദുഷ്‌ടരെക്കണ്ടു നീ അസ്വസ്‌ഥനാകേണ്ടാ; ദുഷ്‌കര്‍മികളോട്‌അസൂയപ്പെടുകയും വേണ്ടാ.

Verse 2: അവര്‍ പുല്ലുപോലെ പെട്ടെന്ന്‌ ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും.

Verse 3: ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുനന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍സുരക്‌ഷിതനായി വസിക്കാം.

Verse 4: കര്‍ത്താവില്‍ ആനന്‌ദിക്കുക; അവിടുന്നു നിന്‍െറ ആഗ്രഹങ്ങള്‍സാധിച്ചുതരും.

Verse 5: നിന്‍െറ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.

Verse 6: അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്‍െറ അവകാശവും.

Verse 7: കര്‍ത്താവിന്‍െറ മുന്‍പില്‍ സ്വസ്‌ഥനായിരിക്കുക; ക്‌ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്‌ടമാര്‍ഗം അവലംബിച്ച്‌അഭിവൃദ്‌ധിപ്പെടുന്നവനെക്കണ്ട്‌ അസ്വസ്‌ഥനാകേണ്ടാ.

Verse 8: കോപത്തില്‍നിന്ന്‌ അകന്നു നില്‍ക്കുക,ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്‍മയിലേക്കു മാത്രമേ നയിക്കൂ.

Verse 9: ദുഷ്‌ടര്‍ വിച്‌ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ഭൂമി കൈവശമാക്കും.

Verse 10: അല്‍പസമയം കഴിഞ്ഞാല്‍ദുഷ്‌ടന്‍ ഇല്ലാതാകും; അവന്‍െറ സ്‌ഥലത്ത്‌ എത്രയന്വേഷിച്ചാലുംഅവനെ കാണുകയില്ല.

Verse 11: എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും.

Verse 12: ദുഷ്‌ടന്‍ നീതിമാനെതിരായിഗൂഢാലോചന നടത്തുകയും അവന്‍െറ നേരേ പല്ലിറുമ്മുകയും ചെയ്യുന്നു.

Verse 13: എന്നാല്‍, കര്‍ത്താവു ദുഷ്‌ടനെപരിഹസിച്ചു ചിരിക്കുന്നു; അവന്‍െറ ദിവസം അടുത്തെന്ന്‌അവിടുന്നറിയുന്നു.

Verse 14: ദുഷ്‌ടര്‍ വാളൂരുകയുംവില്ലു കുലയ്‌ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ഥഹൃദയരെ വധിക്കാനുംതന്നെ.

Verse 15: അവരുടെ വാള്‍ അവരുടെതന്നെഹൃദയം ഭേദിക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.

Verse 16: അനേകം ദുഷ്‌ടരുടെ സമൃദ്‌ധിയെക്കാള്‍ നീതിമാന്‍െറ അല്‍പമാണു മെച്ചം.

Verse 17: ദുഷ്‌ടന്‍െറ ഭുജം തകര്‍ക്കപ്പെടും; നീതിമാനെ കര്‍ത്താവു താങ്ങും.

Verse 18: കര്‍ത്താവു നിഷ്‌കളങ്കരുടെദിനങ്ങള്‍ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.

Verse 19: അവര്‍ അനര്‍ഥകാലത്തു ലജ്‌ജിതരാവുകയില്ല; ക്‌ഷാമകാലത്ത്‌ അവര്‍ക്കു സമൃദ്‌ധിയുണ്ടാകും.

Verse 20: ദുഷ്‌ടര്‍ നശിക്കുന്നു; കര്‍ത്താവിന്‍െറ ശത്രുക്കള്‍ പുല്‍മേടുകളുടെ തഴപ്പുപോലെയാണ്‌; അവര്‍ മറഞ്ഞുപോകും,പുകപോലെ മാഞ്ഞുപോകും.

Verse 21: ദുഷ്‌ടര്‍ വായ്‌പ വാങ്ങിക്കും;തിരിച്ചുകൊടുക്കാന്‍ അവര്‍ക്കുകഴിയുകയില്ല; എന്നാല്‍, നീതിമാന്‍ ഉദാരമായി ദാനംചെയ്യുന്നു.

Verse 22: കര്‍ത്താവിനാല്‍ അനുഗൃഹീതര്‍ഭൂമി കൈവശമാക്കും; അവിടുത്തെ ശാപമേറ്റവര്‍ വിച്‌ഛേദിക്കപ്പെടും.

Verse 23: മനുഷ്യന്‍െറ പാദങ്ങളെനയിക്കുന്നതു കര്‍ത്താവാണ്‌; തനിക്കു പ്രീതികരമായി ചരിക്കുന്നവനെഅവിടുന്നു സുസ്‌ഥിരനാക്കും.

Verse 24: അവന്‍ വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ്‌ അവന്‍െറ കൈയില്‍ പിടിച്ചിട്ടുണ്ട്‌.

Verse 25: ഞാന്‍ ചെറുപ്പമായിരുന്നു;ഇപ്പോള്‍ വൃദ്‌ധനായി. നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ അവന്‍െറ മക്കള്‍ ഭിക്‌ഷയാചിക്കുന്നതോഞാനിന്നോളം കണ്ടിട്ടില്ല.

Verse 26: അവന്‍ എപ്പോഴും ഉദാരമായിദാനം ചെയ്യുകയുംവായ്‌പ കൊടുക്കുകയും ചെയ്യുന്നു; അവന്‍െറ സന്തതി അനുഗ്രഹത്തിനുകാരണമാകും.

Verse 27: തിന്‍മയില്‍നിന്ന്‌ അകന്നു നന്‍മ ചെയ്യുക, എന്നാല്‍, നിനക്കു സ്‌ഥിരപ്രതിഷ്‌ഠലഭിക്കും.

Verse 28: കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു; അവിടുന്നു തന്‍െറ വിശുദ്‌ധരെപരിത്യജിക്കുകയില്ല; നീതിമാന്‍മാര്‍ എന്നേക്കും പരിപാലിക്കപ്പെടും; എന്നാല്‍ ദുഷ്‌ടരുടെ സന്തതിവിച്‌ഛേദിക്കപ്പെടും.

Verse 29: നീതിമാന്‍മാര്‍ ഭൂമി കൈവശമാക്കും; അതില്‍ നിത്യം വസിക്കുകയും ചെയ്യും.

Verse 30: നീതിമാന്‍െറ അധരങ്ങള്‍ ജ്‌ഞാനംസംസാരിക്കുന്നു; അവന്‍െറ നാവില്‍നിന്നു, നീതി ഉതിരുന്നു.

Verse 31: ദൈവത്തിന്‍െറ നിയമം അവന്‍െറ ഹൃദയത്തില്‍ കുടികൊള്ളുന്നു; അവന്‍െറ കാലടികള്‍ വഴുതുന്നില്ല.

Verse 32: ദുഷ്‌ടന്‍ നീതിമാനെ നിരീക്‌ഷിച്ചുകൊണ്ടിരിക്കുന്നു; അവനെ വധിക്കാന്‍ തക്കംനോക്കുന്നു.

Verse 33: കര്‍ത്താവ്‌ അവനെ ദുഷ്‌ടനുവിട്ടുകൊടുക്കുകയില്ല; ന്യായവിസ്‌താരത്തില്‍ കുറ്റംവിധിക്കപ്പെടാന്‍ സമ്മതിക്കുകയുമില്ല.

Verse 34: കര്‍ത്താവിനെ കാത്തിരിക്കുക; അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുക; ഭൂമി അവകാശമായിത്തന്ന്‌അവിടുന്നു നിന്നെ ആദരിക്കും; ദുഷ്‌ടരുടെ നാശം നീ കാണും.

Verse 35: ദുഷ്‌ടന്‍ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നുനില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്‌.

Verse 36: പിന്നീടു ഞാന്‍ അതിലെ കടന്നുപോയപ്പോള്‍അവനവിടെ ഉണ്ടായിരുന്നില്ല; അവനെ അന്വേഷിച്ചു, കണ്ടില്ല.

Verse 37: നിഷ്‌കളങ്കനെ ശ്രദ്‌ധിക്കുക; സത്യസന്‌ധനെ സൂക്‌ഷിച്ചു നോക്കുക, എന്തെന്നാല്‍, സമാധാനകാംക്‌ഷിക്കുസന്തതിപരമ്പരയുണ്ടാകും.

Verse 38: അതിക്രമികള്‍ ഒന്നാകെ നശിപ്പിക്കപ്പെടും; ദുഷ്‌ടര്‍ക്കു സന്തതി അറ്റുപോകും.

Verse 39: നീതിമാന്‍മാരുടെ രക്‌ഷ കര്‍ത്താവില്‍ നിന്നാണ്‌; കഷ്‌ടകാലത്ത്‌ അവരുടെഅഭയകേന്‌ദ്രം അവിടുന്നാണ്‌,

Verse 40: കര്‍ത്താവ്‌ അവരെ സഹായിക്കുകയുംവിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന്‌ അവരെ ദുഷ്‌ടരില്‍നിന്നുമോചിപ്പിക്കുകയും രക്‌ഷിക്കുകയും ചെയ്യും; കര്‍ത്താവിലാണ്‌ അവര്‍ അഭയം തേടിയത്‌.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories