Psalms - Chapter 72

Verse 1: ദൈവമേ, രാജാവിന്‌ അങ്ങയുടെനീതിബോധവും രാജകുമാരന്‌ അങ്ങയുടെ ധര്‍മനിഷ്‌ഠയും നല്‍കണമേ!

Verse 2: അവന്‍ അങ്ങയുടെ ജനത്തെ ധര്‍മനിഷ്‌ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെഭരിക്കട്ടെ!

Verse 3: നീതിയാല്‍ പര്‍വതങ്ങളും കുന്നുകളും ജനങ്ങള്‍ക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ!

Verse 4: എളിയവര്‍ക്ക്‌ അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ! ദരിദ്രര്‍ക്കു മോചനം നല്‍കട്ടെ! മര്‍ദകരെ തകര്‍ക്കുകയും ചെയ്യട്ടെ!

Verse 5: സൂര്യചന്‌ദ്രന്‍മാരുള്ള കാലംവരെതലമുറകളോളം അവന്‍ ജീവിക്കട്ടെ!

Verse 6: അവന്‍ വെട്ടിനിര്‍ത്തിയ പുല്‍പുറങ്ങളില്‍ വീഴുന്ന മഴപോലെയും ഭൂമിയെ നനയ്‌ക്കുന്നവര്‍ഷംപോലെയുമായിരിക്കട്ടെ!

Verse 7: അവന്‍െറ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്‌ദ്രനുള്ളിടത്തോളംകാലംസമാധാനം പുലരട്ടെ!

Verse 8: സമുദ്രം മുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും അവന്‍െറ ആധിപത്യം നിലനില്‍ക്കട്ടെ!

Verse 9: വൈരികള്‍ അവന്‍െറ മുന്‍പില്‍ ശിരസ്‌സു നമിക്കട്ടെ!അവന്‍െറ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ!

Verse 10: താര്‍ഷീഷിലെയും ദ്വീപുകളിലെയുംരാജാക്കന്‍മാര്‍ അവനു കപ്പം കൊടുക്കട്ടെ! ഷേബായിലെയും സേബായിലെയുംരാജാക്കന്‍മാര്‍ അവനു കാഴ്‌ചകള്‍കൊണ്ടുവരട്ടെ!

Verse 11: എല്ലാ രാജാക്കന്‍മാരും അവന്‍െറ മുന്‍പില്‍ സാഷ്‌ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!

Verse 12: നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്‌സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.

Verse 13: ദുര്‍ബലനോടും പാവപ്പെട്ടവനോടുംഅവന്‍ കരുണ കാണിക്കുന്നു; അഗതികളുടെ ജീവന്‍ അവന്‍ രക്‌ഷിക്കും.

Verse 14: പീഡനത്തില്‍നിന്നും അക്രമത്തില്‍നിന്നും അവരുടെ ജീവന്‍ അവന്‍ വീണ്ടെടുക്കും; അവരുടെ രക്‌തം അവനുവിലയേറിയതായിരിക്കും.

Verse 15: അവനു ദീര്‍ഘായുസ്‌സുണ്ടാകട്ടെ! ഷേബായിലെ സ്വര്‍ണം അവനു കാഴ്‌ചയായി ലഭിക്കട്ടെ! അവനുവേണ്ടി ഇടവിടാതെപ്രാര്‍ഥന ഉയരട്ടെ! അവന്‍െറ മേല്‍ അനുഗ്രഹം ഉണ്ടാകട്ടെ!

Verse 16: ഭൂമിയില്‍ ധാന്യസമൃദ്‌ധി ഉണ്ടാകട്ടെ! മലകളില്‍ കതിര്‍ക്കുല ഉലയട്ടെ! ലബനോന്‍പോലെ അതു ഫലസമൃദ്‌ധമാകട്ടെ! വയലില്‍ പുല്ലുപോലെ നഗരങ്ങളില്‍ജനം വര്‍ധിക്കട്ടെ!

Verse 17: അവന്‍െ നാമം നിത്യം നിലനില്‍ക്കട്ടെ! സൂര്യനുള്ളിടത്തോളം കാലംഅവന്‍െറ കീര്‍ത്തി നിലനില്‍ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെ എന്നു ജനം പരസ്‌പരം ആശംസിക്കട്ടെ! ജനതകള്‍ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.

Verse 18: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.

Verse 19: അവിടുത്തെ മഹത്വപൂര്‍ണമായ നാമം എന്നേക്കും വാഴ്‌ത്തപ്പെടട്ടെ! അവിടുത്തെ മഹത്വം ഭൂമിയിലെങ്ങുംനിറയട്ടെ! ആമേന്‍, ആമേന്‍.

Verse 20: ജസ്‌സെയുടെ പുത്രനായ ദാവീദിന്‍െറ പ്രാര്‍ഥനയുടെ സമാപ്‌തി.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories