Psalms - Chapter 50

Verse 1: കര്‍ത്താവായ ദൈവം, ശക്‌തനായവന്‍, സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ളഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.

Verse 2: സൗന്‌ദര്യത്തികവായ സീയോനില്‍നിന്നുദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല.

Verse 3: അവിടുത്തെ മുന്‍പില്‍ സംഹാരാഗ്‌നിയുണ്ട്‌; അവിടുത്തെ ചുറ്റും കൊടുങ്കാറ്റ്‌ ഇരമ്പുന്നു.

Verse 4: തന്‍െറ ജനത്തെ വിധിക്കാന്‍ അവിടുന്ന്‌ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

Verse 5: ബലിയര്‍പ്പണത്തോടെ എന്നോട്‌ഉടമ്പടിചെയ്‌തിട്ടുള്ള എന്‍െറ വിശ്വസ്‌തരെ എന്‍െറ അടുത്തു വിളിച്ചുകൂട്ടുവിന്‍.

Verse 6: ആകാശം അവിടുത്തെനീതിയെഉദ്‌ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികര്‍ത്താവ്‌.

Verse 7: എന്‍െറ ജനമേ, കേള്‍ക്കുവിന്‍,ഞാന്‍ ഇതാ, സംസാരിക്കുന്നു; ഇസ്രായേലേ, ഞാന്‍ നിനക്കെതിരേസാക്‌ഷ്യം നല്‍കും; ഞാനാണു ദൈവം, നിന്‍െറ ദൈവം.

Verse 8: നിന്‍െറ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്‍െറ ദഹനബലികള്‍ നിരന്തരംഎന്‍െറ മുന്‍പിലുണ്ട്‌.

Verse 9: നിന്‍െറ വീട്ടില്‍നിന്നു കാളയെയോനിന്‍െറ ആട്ടിന്‍പറ്റത്തില്‍നിന്നുമുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.

Verse 10: വനത്തിലെ സര്‍വമൃഗങ്ങളുംകുന്നുകളിലെ ആയിരക്കണക്കിനുകന്നുകാലികളും എന്‍േറതാണ്‌.

Verse 11: ആകാശത്തിലെ പറവകളെ ഞാന്‍ അറിയുന്നു; വയലില്‍ ചരിക്കുന്നവയെല്ലാം എന്‍േറതാണ്‌.

Verse 12: എനിക്കു വിശന്നാല്‍ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ളസമസ്‌തവും എന്‍േറതാണ്‌.

Verse 13: ഞാന്‍ കാളകളുടെ മാംസം തിന്നുമോ? ആടുകളുടെ രക്‌തം കുടിക്കുമോ?

Verse 14: കൃതജ്‌ഞതയായിരിക്കട്ടെനീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്‍െറ നേര്‍ച്ചകള്‍ നിറവേറ്റുക.

Verse 15: അനര്‍ഥകാലത്ത്‌ എന്നെ വിളിച്ചപേക്‌ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

Verse 16: എന്നാല്‍ ദുഷ്‌ടനോടു ദൈവം പറയുന്നു: എന്‍െറ നിയമങ്ങള്‍ ഉരുവിടാനോ എന്‍െറ ഉടമ്പടിയെക്കുറിച്ച്‌ ഉരിയാടാനോ നിനക്കെന്തു കാര്യം?

Verse 17: നീ ശിക്‌ഷണത്തെ വെറുക്കുന്നു; എന്‍െറ വചനത്തെനീ അവഗണിക്കുന്നു.

Verse 18: കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. വ്യഭിചാരികളോടു നീ ചങ്ങാത്തംകൂടുന്നു.

Verse 19: നിന്‍െറ വായ്‌ നീ തിന്‍മയ്‌ക്കുതുറന്നിട്ടിരിക്കുന്നു. നിന്‍െറ നാവു വഞ്ചനയ്‌ക്കു രൂപം നല്‍കുന്നു.

Verse 20: നീ നിന്‍െറ സഹോദരനെതിരായിസംസാരിച്ചുകൊണ്ടിരിക്കുന്നു; സ്വന്തം സഹോദരനെതിരേ നീഅപവാദം പരത്തുന്നു.

Verse 21: നീ ഇതെല്ലാം ചെയ്‌തിട്ടും ഞാന്‍ മൗനംദീക്‌ഷിച്ചു; നിന്നെപ്പോലെയാണു ഞാനുംഎന്നു നീ കരുതി; എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു; നിന്‍െറ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍നിരത്തിവയ്‌ക്കുന്നു.

Verse 22: ദൈവത്തെ മറക്കുന്നവരേ,ഓര്‍മയിലിരിക്കട്ടെ! അല്ലെങ്കില്‍, ഞാന്‍ നിങ്ങളെ ചീന്തിക്കളയും; രക്‌ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.

Verse 23: ബലിയായി കൃതജ്‌ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനുദൈവത്തിന്‍െറ രക്‌ഷഞാന്‍ കാണിച്ചുകൊടുക്കും.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories